ന്യൂദല്‍ഹി: ദേശീയ, സംസ്ഥാന പാതകള്‍ക്കു സമീപത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും മദ്യവില്‍പ്പന അനുവദിക്കുന്നതിനുള്ള നിയമഭേദഗതി പഞ്ചാബ് നിയമസഭ പാസാക്കി.
ദേശീയ പാതയുടെ അഞ്ഞൂറു മീറ്റര്‍ പരിധിക്കുള്ളിലെ ഹോട്ടലുകളില്‍ മദ്യ വില്‍പ്പന തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ എക്സൈസ് നിയമം ഭേദഗതി വരുത്താന്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.
പുതിയ നിയമഭേദഗതി പ്രകാരം ദേശീയ , സംസ്ഥാനപാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുളളില്‍ ചെറുകിട മദ്യവില്‍പ്പനശാലകള്‍ ഉണ്ടാകില്ല. അതേസമയം ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും മദ്യം വില്‍ക്കാം.
ടൂറിസം മേഖലയ്ക്ക് തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. പല ഹോട്ടലുകളും റസ്റ്റോറന്റുകളും ക്ലബ്ബുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇത് തൊഴിലില്ലാത്തവരുടെ എണ്ണം കൂട്ടം. ഈ സാഹചര്യത്തിലാണ് നിയമഭേദഗതികൊണ്ടുവരാന് മന്ത്രിസഭ തീരുമാനിച്ചത്.
ദേശീയ, സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുളളിലുളള മദ്യവില്‍പ്പനശാലകള്‍ പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് കഴിഞ്ഞ ഡിസംബറിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: