ചേര്‍ത്തല: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. താലൂക്കില്‍ ഡെങ്കി പനി പടരുന്നു. താലൂക്കില്‍ പനി ബാധിച്ച് മൂന്ന് പേര് മരണമടഞ്ഞിട്ടും പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യം കാണിക്കാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
പെരുമ്പളം, കോടംതുരുത്ത്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലാണ് പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടം തുരുത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കായിപ്പുറത്ത് കല്ലി ങ്കല്‍ മംഗളന്‍ (52), പെരു മ്പളം പൂയ്യപ്പിള്ളി രാഘവന്റെ ഭാര്യ ലളിത(67) കഞ്ഞിക്കുഴി പഞ്ചായത്ത് 15 ാം വാര്‍ഡില്‍ പുത്തന്‍വെളി ജയപ്രസാദി(36) എന്നിവരാണ് മരിച്ചത്.
മരണം നടന്നിട്ടും പ്രദേശത്തേക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രതിദിനം നൂറിലധികം പേരാണ് പനി ബാധിച്ച് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.
ഭൂരിഭാഗം രോഗികളെയും ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. പൊതു തോടുകളും ജലാശയങ്ങളും മലിനമായതും മാസ അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ പൊതുനിരത്തുകളില്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളുടെ പദ്ധതികള്‍ ത്രിതല പഞ്ചായത്തുകള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇവ ഫലം കാണുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനും ജലാശയങ്ങള്‍ ശുചീകരിക്കാനും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും അടിയന്തിര നടപടി സ്വീകരിച്ച് ജനങ്ങളുടെ ഭീതിയകറ്റണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: