പേരാമ്പ്ര: കൈവശഭൂമിക്ക് കരം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ വില്ലേജ് ഓഫിസര്‍ക്കും സസ്പെന്ഷന്. ചെമ്പനോട വില്ലേജ് ഓഫീസര്‍ സണ്ണിക്കാണ് സസ്പെന്ഷന്. ആത്മഹത്യ ചെയ്ത ജോയിയുടെ കരം എടുക്കാത്തതിനാണ് നടപടി. കരം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാണ് റവന്യൂ സെക്രട്ടറിയുടെ നടപടി. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ചക്കിട്ടപാറ ചെമ്പനോട് വില്ലേജ് ഓഫീസ് വരാന്തയിലാണ് കാവില്‍ പുരയിടത്തില്‍ ജോയി (തോമസ് -56)യാണ് ആത്മഹത്യ ചെയ്തത്. ജോയിയില്‍ നിന്ന് കരം സ്വീകരിക്കാത്തതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ജില്ലാ കളക്ടര്‍ യു.വി. ജോസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജോയിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള നടപടികള്‍ ഇന്നു തന്നെ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് സിലീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് വ്യക്തമാക്കിയിരുന്നു. കര്ഷകന് ജീവനൊടുക്കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: