കൊച്ചി: ടോമിന് ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനാണെന്ന് ഹൈക്കോടതി. പോലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എഡിജിപിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
സെന്‍കുമാര്‍ വിരമിക്കുന്നത് കാത്തിരിക്കുകയാണോ സര്‍ക്കാരെന്നും കോടതി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. തച്ചങ്കരിയ്ക്കെതിരായ ഹര്‍ജിയില്‍ നിലപാട് അറിയാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു
സെന്‍കുമാര്‍ ചുമതലയേല്‍ക്കും മുമ്പ് തച്ചങ്കരിയെ നിയമിച്ചതടക്കം പോലീസ് സേനയില്‍ സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
തച്ചങ്കരിയുടെ ധാര്മ്മികതയടക്കം ചോദ്യം ചെയ്യുന്ന ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ചില കേസുകളില്‍ വകുപ്പു തല നടപടി പരിഗണനയിലാണെന്നും ഹര്ജിക്കാരന് വിശദീകരിച്ചിരുന്നു. തച്ചങ്കരിക്കെതിരായ വസ്തുതകള്‍ പരിഗണിക്കാതെയാണ് പോലീസ് ആസ്ഥാനത്തു നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: