മുംബൈ: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുംബൈയില്‍ മുനിസിപ്പാലിറ്റി ബോണ്ട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിൽ വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ മാത്രമേ സംസ്ഥാനങ്ങള്‍ വായ്പ എഴുതിത്തള്ളുന്ന നടപടിയിലേക്ക് പോകാവൂ. കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കി നല്കുകയല്ല ശാശ്വത പരിഹാരം മറിച്ച് കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരെ ദുരിതത്തിലേക്ക് നയിക്കാതെ ശ്രദ്ധിക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും വെങ്കയ്യനായിഡു പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമാര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: