പേട്ട: ജനറലാശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് എന്‍ക്വയറി സെന്ററിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ നീക്കം. ആശുപത്രി വികസന സമിതിയിലെ ചില അംഗങ്ങളാണ് മെട്രോപൊളിറ്റന്‍ ഹെല്‍ത്ത് ആന്റ് കാന്‍സര്‍ റിസേര്‍ച്ച് കെയര്‍ സെന്റര്‍ തുടങ്ങിവെച്ച സംരംഭത്തെ അനധികൃത കയ്യേറ്റമെന്ന പേരില്‍ ഇല്ലാതാക്കാനുളള ശ്രമം നടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ സ്റ്റോപ് മെമ്മോ നല്‍കിയതായി വികസനസമിതി മിനിറ്റ്സില്‍ പറയുന്നു. 2014 ജൂലൈയിലാണ് ജനറലാശുപത്രിയില്‍ ഹെല്പ് ഡെസ്ക്ക് തുടങ്ങുന്നതിനായിട്ടുളള പദ്ധതി മെട്രോപൊളിറ്റന്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ഡയറക്ടര്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കിത്.
ഹെല്‍പ്പ് ഡെസ്ക്കിന്റെ നിര്‍മ്മാണം സംബന്ധിച്ച് ആശുപത്രിയ്ക്കോ സര്‍ക്കാരിനോ സാമ്പത്തിക ബാധ്യതയുണ്ടാവുകയില്ല. സ്പെഷ്യാലിറ്റി ക്ലീനിക്കുകളുടെ ദിവസങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം, വാര്‍ഡുകളില്‍ കിടക്കുന്ന രോഗികളുടെ അഡ്മിഷന് സംബന്ധിച്ചുളള വിവരങ്ങള്‍ തുടങ്ങിയ ആശുപത്രി പ്രവര്‍ത്തനങ്ങളെകുറിച്ച് രോഗികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വേണ്ട സഹായം നല്കുന്നതിനുമായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും.സേവനങ്ങള്‍ സൗജന്യമാണ്.
2015 നവംബര്‍ 21 ന് അത്യാഹിത വിഭാഗത്തിന് സമീപം ഹെല്പ് ഡെസ്ക്കിന് വേണ്ട കെട്ടിടം നിര്‍മ്മിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഉത്തരവ് വന്നു. ജീവനക്കാരുടെ നിയന്ത്രണം ആശുപത്രി അധികൃതരുടേയും എംഎച്ച് ആന്റ് സി.സി ആര്‍സിയുടേയും അനുമതിയോടെയായിരിക്കണമെന്ന നിബന്ധന മാത്രമാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. 25 ന് ആശുപത്രി സൂപണ്ടും ഡയറക്ടറുടെ ഉത്തരവിന് അനുകൂലമായി ഉത്തരവിറക്കി. 2016 മാര്‍ച്ചില്‍ നഗരസഭ അനുമതിയും ലഭിച്ചു. എന്നിട്ടും അനധികൃതമെന്ന വിധത്തില്‍ ഹെല്പ് ഡെസ്ക്കിന്റെ നിര്‍മ്മാണത്തെ മരവിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: