കണ്ണൂര്‍: ഭര്‍ത്താവിനെ സിപിഎമ്മുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ്. നിരവധി തവണ അദ്ദേഹത്തെ സിപിഎം സംഘം ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ മാത്രമല്ല, മകനെയും നിരന്തരമായി ഭീഷണിപ്പെടുത്തി. സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന തലശ്ശേരി ധര്‍മ്മടത്തെ സന്തോഷിന്റെ ഭാര്യ ബേബി വിതുമ്പലോടെ കളക്ടറുടെ നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിച്ച സര്‍വ്വകക്ഷി സമാധാന സംഘത്തോടു പറഞ്ഞു.
കൊലക്ക് ശേഷം നടന്ന നുണപ്രചാരണവും തന്നെ വേദനിപ്പിച്ചു. നുണപ്രചാരണം കാരണം മകള്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പത്രസമ്മേളനം നടത്തി വിളിച്ച് പറഞ്ഞത്. ദിവസങ്ങള്‍ക്കകം സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുള്‍പ്പടെയുള്ള പ്രതികള്‍ അറസ്റ്റിലായപ്പോള്‍ ഇവര്‍ പാര്‍ട്ടിക്കാരല്ലെന്ന വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ രംഗത്ത് വന്നിരുന്നു.
കണ്ണൂരില്‍ സംസ്ഥാന യുവജനോത്സവം നടക്കുന്ന സമയത്താണ് വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന സന്തോഷിനെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം വെട്ടിക്കൊന്നത്. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനി, കെ.സുരേന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, എം.വി.ജയരാജന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്തോഷിന്റെ വീട് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: