തൃശൂര്‍: ജില്ലയില്‍ ഇന്നലെ പൂട്ടുവീണത് 70ഓളം മദ്യവില്‍പ്പനശാലകള്‍ക്ക്. ദേശീയപാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ നിരോധിച്ച സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകളും ബിയര്‍പാര്‍ലറുകളും അടച്ചുപൂട്ടിയത്.
അപൂര്‍വ്വം ചിലയിടങ്ങളില്‍ ബിവറേജ് വില്പശാലകള് പുതിയ സ്ഥലത്തേക്ക് മാറി പ്രവര്‍ത്തനം തുടങ്ങി. പലയിടത്തും പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പുമൂലം പുതിയ കേന്ദ്രങ്ങള്‍ തുറക്കാനായിട്ടില്ല.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ബിയര്‍-വൈന്‍ പാര്‍ലറുകളാണ് അടച്ചുപൂട്ടിയവയിലേറെയും. മുന്‍ സര്‍ക്കാരിന്റെ മദ്യനിരോധനത്തെത്തുടര്‍ന്ന് ബിയര്‍-വൈന്‍ പാര്‍ലറുകളായി മാറിയ ബാറുകളാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: