തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം എക്സിബിഷന് തേക്കിന്‍കാട് മൈതാനിയില്‍ ഇന്ന്് തുടങ്ങും. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങള്‍, കോര്പറേഷന്, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ പൂരം എക്സിബിഷന് നടത്തിപ്പ്. മേയ് 22നു പ്രദര്‍ശനം സമാപിക്കും.
ഇന്ന് വൈകുന്നേരം ആറിന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ വ്യവസായ യുവജനക്ഷേമ മന്ത്രി എ.സി.മൊയ്തീന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സി.എന്‍.ജയദേവന് എംപി, മേയര്‍ അജിത ജയരാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
1932 മുതലാണ് തൃശൂര്‍ പൂരത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും വ്യവസായ വിനോദ പ്രദര്‍ശനം ആരംഭിച്ചത്. 1947 വരെ ‘സ്വദേശി എക്സിബിഷന്’ എന്ന പേരില്‍ നടന്ന പ്രദര്‍ശനം നടന്നിരുന്നത്. പിന്നീട്1962 വരെ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഏറ്റെടുത്തു നടത്തി.1963ല്‍ ദേവസ്വങ്ങളുടെ നിയന്ത്രണത്തിലായതിനു ശേഷമുള്ള 54ാ മത് പൂരം പ്രദര്‍ശനമാണ് ഇത്തവണ നടക്കുന്നത്. മേയ് അഞ്ചിനാണു പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: