തൃശൂര്‍: തൃശൂര്‍ ഗവ. ലോകോളജില്‍ എസ്.എഫ്.ഐ നടപ്പാക്കുന്നത് ഫാസിസമാണെന്നും അതിനെ തിരുത്താന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. കോളജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാരസമരം തങ്ങളുടെ അക്രമങ്ങള്‍ മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അതിനായി സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണ്.തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടായില്ലെങ്കില്‍ പ്രിന്‍സിപ്പലിനെ ഉള്‍പ്പെടെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി ഉത്തരവുണ്ടായിട്ടുപോലും മതിയായ പൊലീസുകാരെ കോളജില്‍ വിന്യസിപ്പിച്ചിട്ടില്ല. എസ്.എഫ്.ഐ നിരാഹാരത്തിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളേയും പ്രവര്‍ത്തകരെയും കൊണ്ട് കോളജ് നിറഞ്ഞിരിക്കുകയാണ്.
കോളജ് അടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിദ്യാര്‍ഥികള്‍ക്ക് ഭയമില്ലാതെ കോളജില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ് അവിടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 28 ന് യാതൊരു പ്രകോപനവും കൂടാതെയാണ് 30 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിലുള്‍പ്പെട്ട ചിലരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റ് ചിലര്‍ ഇപ്പോഴും കോളജില്‍ വിഹരിക്കുകയാണ്. അതിനാല്‍ തന്നെ ശിക്ഷാനടപടികള്‍ നീതിയുക്തമാണെന്ന് കെ.എസ്.യുവിന് അഭിപ്രായമില്ല. എന്നിട്ടും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം അധാര്‍മ്മികമാണ്.
വിദ്യാര്‍ഥികളുടെ പിന്തുണയില്ലാത്ത സമരമാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണം. ആക്രമണത്തില്‍ ഗുതതേരമായി പരിക്കേറ്റ തനിക്ക് പരീക്ഷ എഴുതാന്‍ പോലും സാധിച്ചില്ലെന്ന് ആക്രമിക്കപ്പെട്ട കെ.എസ്.യു മുന്‍ ജില്ലാവൈസ്പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു. രാഷ്ട്രീയ സംഘട്ടനം എന്നതിനുപരി ക്ലാസ്മുറികളിലിരുന്ന് പഠിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ പോലും ഇല്ലാതാക്കുന്ന അക്രമമാണ് എസ്.എഫ്.ഐ നടത്തുന്നത്. കോളജ് പി.ടി.എയില്‍ കോണ്‍ഗ്രസുകാരെ തിരുകിക്കയറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
അക്രമത്തിലുള്‍പ്പെട്ട മുഴുവന്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെയും നടപടി കൈക്കൊള്ളണമെന്ന് കെ.എസ്.യു സംസ്ഥാന വൈസ്പ്രസിഡന്റ് നിഖില്‍ ദാമോദരന്‍, സര്‍വ്വകലാശാല സെനറ്റംഗം ടി. രഞ്ജിത്. യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ പി.ടി. അരുണ്‍, അനീഷ് കെ. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: