പഴുവില്‍: ഞങ്ങളും ഞങ്ങളും ചേര്‍ന്ന് ഒരു കുളമുണ്ടാക്കിയെന്ന് ചാഴൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അഭിമാനത്തോടെ പറയും. പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ വാലി പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളായ പതിമൂന്ന് പേര്, ഒരാഴ്ച കൊണ്ട് തൊഴിലുറപ്പ് ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുളം ഉണ്ടാക്കിയത്. മുട്ടോളം വെള്ളം കണ്ടെത്തിയതിന്റെ ആവേശം വാക്കില്‍ ഒതുങ്ങുന്നതല്ലെന്ന് അറുപത്തിയേഴുകാരിയായ പാര്‍വ്വതി.
വെള്ളം കണ്ടാല്‍ നിറുത്തിക്കോളാനായിരുന്നു പഞ്ചായത്തിന്റേയും ഓവര്സിയറുടേയും നിര്‍ദേശം. എന്നാല്‍ കനത്തെ ചൂടിനെ വിശ്വസിക്കാനാകില്ല. വെള്ളം കണ്ടെത്തിയ വിവരമറിഞ്ഞ് അധികൃതരെത്തുമ്പോഒഴക്കും വറ്റിയെങ്കിലോ. അതുകൊണ്ടുതന്നെ അവര്‍ തീരുമാനമെടുത്തു- മുട്ടോളം വെള്ളം കാണണം. അതവര് പ്രാര്ത്തികമാക്കി.
മറ്റൊരു കുളത്തിലെ ചെളിയും ചണ്ടിയും നീക്കാനാണ് വാര്‍ഡ് മെമ്പര്‍ ഷൈജി ഇവരോട് ആവശ്യപ്പെട്ടത്. എത്ര വൃത്തിയാക്കിയിട്ടും തെളിനീര് കാണാത്തപ്പോഴാണ് പുതിയ കുളം നിര്മ്മിച്ചാലെന്തെന്ന ആലോചന തുടങ്ങിയത്. സംഘത്തിലെ കുമുദാഭായിയും ദയ രത്നപാലനും ശാന്തയും ചേര്‍ന്ന് ആവശ്യം അറിയിച്ചു. കുളത്തിനുള്ള സ്ഥലം നല്കാന് പുതിയ വീട്ടില്‍ അഷ്റഫ് തയ്യാറായി. 104 കൂലിയില്‍ നിര്‍മ്മാണം നടത്തിക്കൊള്ളാമെന്ന് പഞ്ചായത്തുമായി കരാറുണ്ടാക്കി. അങ്ങനെ ഏഴ് മീറ്റര്‍ നീളത്തില്‍ ആറ് മീറ്റര്‍ വീതിയില്‍ നാലര അടി താഴ്ചയില്‍ 7 ദിവസം കൊണ്ട് 90 കൂലിയില്‍ പണിയവസാനിപ്പിച്ച് ഓവര്‍സിയര്‍ ലതികയെയും ഇവര്‍ ഞെട്ടിച്ചു.
പരിസരത്തെ കിണറിലെല്ലാം ഉപ്പ് കലര്‍ന്ന വെള്ളമാണെങ്കിലും കുളത്തിലെ വെള്ളത്തിന് അത്രക്ക് പ്രശ്നമില്ല. പഞ്ചായത്ത് പ്രസിഡണ്ടും ജനപ്രതിനിധികളും കുളം കണ്ട് സന്തോഷം പങ്ക് വച്ചു. കുളത്തിന് ചുറ്റും ജൈവപന്തല്‍ ഒരുക്കാമെന്നും ജനപ്രതിനിധികള്‍ വാക്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: