കൊടുങ്ങല്ലൂര്‍: സേവന രംഗത്ത് സേവാഭാരതിയുടെ കഴിവും പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കുന്നതാണ് ഭരണി മഹോത്സവ അന്നദാനയജ്ഞമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്ശനന്. സാമൂഹ്യപ്രതിബദ്ധതയുള്ള എല്ലാവരും യജ്ഞത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സാമുദായിക-സാംസ്കാരിക-സന്നദ്ധസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അന്നദാനയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഹാരം, വിദ്യ, വൈദ്യം എന്നിവ വില്പന നടത്താത്ത മഹത്തായ സംസ്കൃതിക്കുടമകളായിരുന്നു ഭാരീതയരെന്ന് ചടങ്ങില്‍ സേവാസന്ദേശം നല്കിയ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ആഹാരം കൊടുക്കുന്നത് ജീവിതചര്യയായി കണ്ടിരുന്ന ഭാരതീയര്‍ മനുഷ്യജീവിതം സാര്‍ത്ഥകമാകുന്നത് പരാര്ത്ഥമാകുമ്പോഴാണെന്ന് വിശ്വസിക്കുന്നവരാണ്. ജീവിതത്തിന്റെ സഫലത മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ വലിയ തമ്പുരാന് രാമവര്‍മ്മരാജ, ചെയര്മാന് രാമന്‍കുട്ടിനായര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
മേജര്‍ ജനറല്‍ ഡോ.പി.വിവേകാനന്ദന് അദ്ധ്യക്ഷത വഹിച്ചു. കോവില്‍ മലരാജാവ് രാജമന്നാന്, കൗണ്‍സിലര്‍ ബിന്ദുപ്രദീപ്, ആര്‍എസ്എസ്വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്, പാലക്ക വേലന്‍ ദേവിദാസന്, കൗണ്‍സിലര്‍ ഡോ.ആശാലത, അഡ്വ.എം.ത്രിവിക്രമനടികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: