ഇരിങ്ങാലക്കുട: ബിജെപി പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി സുരേഷ് വലിയപറമ്പിലിന്റെയും ഭാര്യ മഹിളാമോര്‍ച്ച പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രാധിക സുരേഷിന്റെയും വ്യാപാരസ്ഥാപനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വളവനങ്ങാടി സെന്ററിലുള്ള കട രാത്രിയുടെ മറവിലാണ് തകര്‍ത്തത്.
ബിജെപി പഞ്ചായത്ത് സെക്രട്ടറി സുരേഷ് വലിയപറമ്പിലിന്റെ ക്ലാസിക് ഫാന്‍സി സ്റ്റോര്‍ സിപിഎം ഗുണ്ടകള്‍ അടിച്ചുതകര്‍ത്തതില്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. വളവനങ്ങാടി സെന്റര്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും, പൊതുസ്ഥലങ്ങളിലിരുന്ന മദ്യപാനമുള്‍പ്പെടെ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെതിരെ പോലീസ് കടുത്ത നടപടികളെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് അനൂപ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിനോയ് കോലാന്ത്ര, സജി ഷൈജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി പടിയൂര്‍ യൂണിറ്റ് സെക്രട്ടറി സുരേഷ് വലിയപറമ്പിലിന്റെ വ്യാപാരസ്ഥാപനം സാമൂഹ്യദ്രോഹികള്‍ അടിച്ചുതകര്‍ത്തതില്‍ സമിതി യോഗം പ്രതിഷേധിച്ചു. പ്രതിഷേധയോഗത്തില്‍ സമിതി പ്രസിഡണ്ട് മനോജ് കൊടുങ്ങുകാരന് അദ്ധ്യക്ഷത വഹിച്ചു. വള്ളൂപറമ്പില്‍ രമേഷ്, എലഞ്ഞിക്കോട്ടില് ശരത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: