തൃശൂര്‍: വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് ആരോഗ്യ സര്‍വകലാശാലയുടെ സെനറ്റംഗമായി തുടരുന്നതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ സര്‍വകലാശാല പ്രോ വിസിയേയും രജിസ്ട്രാറെയും ഉപരോധിച്ചു. എബിവിപി ദേശീയ നിര്‍വാഹകസമിതി അംഗം കെ.വി.വരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിനു കാരണക്കാരായ ആളുകള്‍ അധികാരകേന്ദ്രങ്ങളില്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ഗവര്‍ണര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഈ വിഷയം ഉടന്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രോ. വി.സി.സമരക്കാര്‍ക്ക് ഉറപ്പ് നല്കി. എബിവിപി സംസ്ഥാനസമിതി അംഗം ടി.വി.അഭിലാഷ്, പ്രത്യാഷ്, ടോണി, കൃഷ്ണപ്രസാദ്, യദുകൃഷ്ണ, വിവേക് തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്കി. പോലീസ് പ്രവര്‍ത്തകരെ ബലമായി നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: