പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ ഒറ്റപ്പിലാവില്‍ 1993ല്‍ ആര്‍എസ്എസ് പ്രവര്ത്തകന് സുരേഷ്ബാബു കൊല്ലപ്പെട്ട കേസില്‍ നിയമയുദ്ധം സുപ്രീംകോടതിയിലേക്ക്.
സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സുരേഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്തിമവിചാരണ നടപടികള്‍ സുപ്രീംകോടതിയില്‍ ആരംഭിച്ചു. മാര്‍ച്ച് 10ന് 24 വര്‍ഷം പൂര്‍ത്തിയാകുന്നു.
സെഷന്‍സ് കോടതി ബാലാജി എം പാലിശ്ശേരി, എം.എന്‍.മുരളീധരന്, കളത്തില്‍ ഹാഷീം, സെയ്ദ്മുഹമ്മദ്, അറബി എന്ന അബൂബക്കര്‍, ഉമ്മര്‍ എന്ന പൊടി ഉമ്മര്‍, മജീദ് തുടങ്ങി ഏഴുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ബാക്കി 14 പ്രതികളെ വെറുതെവിടുകയും ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ഏഴുപേരില്‍ സെയ്ദുമുഹമ്മദിന് ലഭിച്ച ജീവപര്യന്തം ശിക്ഷ ശരിവെയ്ക്കുകയും അബൂബക്കര്‍, പൊടി ഉമ്മര്‍, മജീദ് എന്നിവരെ മൂന്നുവര്‍ഷം വീതം ശിക്ഷിക്കുകയും ചെയ്തു.
ഹൈക്കോടതി വിധിക്കെതിരെ വാദിഭാഗം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും സൂപ്രിം കോടതി അപ്പീല്‍ സ്വീകരിക്കുകയും ചെയ്തു. നിരവധി നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കേസിന്റെ അന്തിമവാദം ഈ മാസം 21ന് സൂപ്രീം കോടതയില്‍ നടക്കാനിരിക്കെ സൂരേഷ്ബാബുവിന്റെ കുടുംബവും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരുമെല്ലാം 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. ഒറ്റപ്പിലാവ് കാടുകുളങ്ങര മാധവന്റേയും കല്യാണിയുടേയും മകനായ സുരേഷ്ബാബുവിന് കൊല്ലപ്പെടുമ്പോള്‍ 19 വയസ്സായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: