മുളങ്കുന്നത്തുകാവ്: വാഹനാപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് നല്കുവാന് എന്നപേരില്‍ വാങ്ങിയ പണം അവകാശിക്ക് നല്‍കാതെ പോലിസ് ഉദ്യേഗസ്ഥന് തട്ടിയെടുത്തായി പരാതി. ബൈക്കുകള്‍ കൂട്ടിയടിച്ച സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കുവാന്‍ 10000 രൂപ വാങ്ങിയ എസ്.ഐ. ക്കെതിരെ അന്വേഷണത്തിന് സിറ്റി പോലിസ് കമ്മിഷണര്‍ ഉത്തരവിട്ടു.
മെഡിക്കല്‍ കേളേജ് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. കൃഷ്ണകുമാറിനെതിരെയാണ് അന്വേഷണം. അത്താണി കെല്‍ട്രോണ്‍ നഗറിലെ തൊഴിലാളി പോള്‍സണ്‍, അത്താണി തെക്കെ തെരുവില്‍ വിഷ്ണു എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ മാസം 22 ന് വിഷ്ണുവിന്റെ ബൈക്ക് പോള്‍സന്റെ ആക്ടീവ സ്കൂട്ടറില്‍ ഇടിച്ചിരുന്നു.
ആക്ടീവക്ക് കേടുപാടുകള്‍ സംഭവിച്ചതിന് നഷ്ടപരിഹാരം നല്കാനെന്നറിയിച്ച് വിഷ്ണുവിന്റെ കൈയില്‍ നിന്ന് 10000 രൂപ എസ്ഐ വാങ്ങിക്കുകയായിരുന്നു. അതേസമയം പോള്‍സണ്‍ എസ്ഐ വാഹനാപകട കേസില്‍ നഷ്ടപരിഹാരം വാങ്ങിക്കാനുള്ള എഫ്ഐആറിന്റെ പകര്‍പ്പുകള്‍ നല്‍കുകയായിരുന്നു. വിഷ്ണുവിന്റെ കൈയില്‍ നിന്ന് വാങ്ങിയ പണം എസ്.ഐ. പോള്‍സിനെ നല്‍കിയില്ലെന്നുമാണ് പരാതി.ഒരുമാസത്തോളമായിട്ടും ഇത്ര നാളും നഷ്ടപരിഹാരം കിട്ടാതായപ്പോള്‍ സാമ്പത്തികമായി കഷ്ടപ്പെടുന്ന പോള്‍സണ്‍ സഹായം അഭ്യര്‍ത്ഥിച്ച് വിഷ്ണുവിനെ സമീപിച്ചപ്പോഴാണ് തുക പോലീസുദ്യോഗസ്ഥന് കൈമാറിയ കാര്യം അറിയുന്നത്.
ബുദ്ധി വൈകല്യമുള്ള സഹോദരിയുമായി ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ഉപജീവനം കഴിക്കുന്ന വിഷ്ണുവിന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി തനിക്ക് തരാനെന്ന വ്യാജേന വഞ്ചിച്ചതറിഞ്ഞതോടെ രണ്ടു പേരും കൂടി പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: