ചാലക്കുടി: അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യം ശക്തമാറുന്നു. ദിനംപ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ഈ മേഖലയില്‍ വിനോദ സഞ്ചാരികളില്‍ നിന്ന് പ്രവേശന ഫീസും, പാര്‍ക്കിങ്ങ് ഫീസും വാങ്ങുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. അപകട സ്ഥലങ്ങളില്‍ സുരക്ഷ ബോര്‍ഡുകളോ സെക്യൂരിറ്റി ജീവനക്കാരോ ആവശ്യത്തിനില്ല.
ഇന്നലെ എന്‍ജിനീയറിംങ്ങ് വിദ്യാര്‍ത്ഥി കുളിക്കുവാന്‍ ചെറിയ കുഴിയില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ആരും അപകടം അറിഞ്ഞില്ല. തിരിച്ച് ബസിലെത്തിയപ്പോഴാണ് എണ്ണം കുറവുള്ളതായി മനസിലാക്കുന്നതും തിരച്ചില്‍ നടത്തുന്നതും.റോഡരികിലെ ആഴമുള്ള ഭാഗത്ത് സുരക്ഷ ഭിത്തിയല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. വെള്ളച്ചാട്ടത്തിന്റെ സമീപത്ത് കൂടി താഴേക്ക് പോകുന്ന നടപ്പാതയിലെ കല്ലുകള്‍ ഇളകിയ നിലയിലാണ്.
എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ചാലക്കുടിയിലെത്തണം ചികിത്സ ലഭിക്കുവാന്‍. ആംബുലന്‍സ് ലഭിക്കാതെ വരുന്നതും വലിയ ബുദ്ധിമുട്ടാണ്. വാങ്ങുന്ന പണത്തിനുള്ള ഒരു സൗകര്യവും നല്‍കാതെ വിനോദ സഞ്ചാരികളെ വഞ്ചിക്കുകയാണെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ആരോപിച്ചു. അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സുനില്‍ കാരപ്പാടം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: