ചെമ്മാപ്പിള്ളി: ബിജെപിയുടെ കൊടിമരം, പ്രചാരണ ബോര്‍ഡുകള്‍ സ്ഥിരമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് പോലീസിന്റെ അനാസ്ഥ മൂലമെന്ന് ആരോപണം. ചെമ്മാപ്പിള്ളി, പെരിങ്ങോട്ടുകര, കുട്ടംകുളം, കാഞ്ഞിരച്ചുവട്, ബാപ്പുനഗര്‍, കുട്ടമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് കൊടിമരവും മറ്റും നശിപ്പിക്കുന്നത്.
പുന:സ്ഥാപിച്ചതിനു പിന്നാലെ വീണ്ടും വീണ്ടും ഇവ തകര്‍ക്കുകയാണെന്ന് നാട്ടിക നിയോജക മണ്ഡലം വൈ. പ്രസി.ഇ.പി.ഹരീഷ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ പെരിങ്ങോട്ടുകരയില്‍ ജയകൃഷ്ണന് മാസ്റ്റര്‍ സ്മാരകം , ബി ജെ.പി.പ്രവര്ത്തകന് ജിബിന്‍ വേളേക്കാട്ടിന്റെ വസതി എന്നിവിടങ്ങളില്‍ നാശനഷ്ടം വരുത്തിയിരുന്നു. പല തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും തുടര്‍ നടപടി ഉണ്ടായിട്ടില്ല. അക്രമം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്. പെരിങ്ങോട്ടുകര മേഖലയിലെ ഗുണ്ടാ കഞ്ചാവ് ക്വട്ടേഷന്‍ സംഘങ്ങളിലെ നിരവധി പേര് ഈയിടെ സി പി എം ല്‍ ചേര്‍ന്നിരുന്നു. ഇവര്‍ മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തേക്കാള്‍ കൂടുതലാണ് ഭരണത്തിന്റെ തണലില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണമെന്ന് ബിജെപി നേതാക്കളായ ഇ.പി.ഹരീഷ് , പ്രകാശന് കണ്ടങ്ങത്ത്, ടി.ജി.രതീഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: