ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് വേണ്ടി സിഐടിയു രംഗത്ത്. കമ്പനിയിലേക്ക് ചാലക്കുടി പുഴയില്‍ നിന്ന് വെള്ളമെടുക്കുന്നത് തടഞ്ഞു കൊണ്ട് സമരക്കാര്‍ നിര്‍മ്മിച്ച ബണ്ട് ഉടന്‍ പൊളിച്ച് മാറ്റണമെന് എന്ഡിഐഎല് എംപ്ലോയീസ് .യൂണിയന് സിഐടിയു ആവശ്യപ്പെട്ടു.
കമ്പനി ഇറിഗേഷന്‍ വകുപ്പില്‍ പണമടച്ചാണ് വെള്ളം ഉപയോഗിക്കുന്നത്.തുടര്‍ച്ചയായുള്ള ഉല്പാദനത്തിന് വെള്ളം ലഭ്യമല്ലാതായത്തോടെ പ്രവര്‍ത്തനം നിലച്ചിരിക്കുകായാണ്. സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ഗിരിജാവല്ലഭന്‍, യോഗം ഉദ്ഘാടനം ചെയ്തു.
അതേസമയംകാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ തോട് അടച്ചു കെട്ടിയത് ആധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മാനേജിങ്ങ് ഡയറക്ടര്‍ സജീവ് കെ.മേനോന് പറഞ്ഞു. ജൂണ്‍,ജൂലൈ മാസങ്ങളില്‍ കാലവര്‍ഷം ലഭ്യമാകുംവരെയുള്ള കാലയളവില്‍ ജലത്തിന്റെ ഉപയോഗം അഞ്ചിലൊന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ദിനംപ്രതി 600 ക്യുബിക്മീറ്റര് എന്ന തോതില്‍ പുഴയില്‍ നിന്ന് വെള്ളം പമ്പ്ചെയ്തെടുക്കുവാന് കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മാനേജിങ്ങ് ഡയറക്ടര്‍ പറഞ്ഞു. കലക്ടര്‍ക്ക് നല്കിയ പ്രത്യേക അപേക്ഷ പ്രകാരമാണ് തീരുമാനം.
ആയിരം ക്യുബിക്മീറ്റര് വെള്ളമാണ് കമ്പനി ഉദ്പാദനത്തിനായിആവശ്യപ്പെട്ടിരുന്നത്. 650 ടണ്‍ അസംസൃകത വസ്തുക്കള്‍ ഫാക്ടറിയില്‍ സംഭരിച്ചിട്ടുണ്ട്. പുഴയില്‍ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് ഇറിഗേഷന്‍ വകുപ്പ് നിറ്റാ ജലാറ്റിന്‍ കമ്പനിയടക്കമുള്ള മുന്ന് സ്ഥാപനങ്ങളും ചാലക്കുടി പുഴയില്‍ നിന്ന് വെള്ളം എടുക്കുന്നത് തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: