തൃശൂര്‍: മദ്ധ്യകേരളത്തിലെ ഉത്സവങ്ങളിലെ നിറ സാനിധ്യമായിരുന്നു ഇന്നലെ അന്തരിച്ച ആന ഡേവിഡ് എറിയപ്പെട്ടിരുന്ന സിഎല്‍ ഡേവിസ്.തൃശൂരിന്റെ സ്വന്തമായ ഡേവിസേട്ടന് തിരുവമ്പാടി ക്ഷേത്രത്തോടും ദേവസ്വത്തോടും ഹൃദയബന്ധം പുലര്‍ത്തി വന്നിരുന്ന വ്യക്തിയായിരുന്നു.പാലയില്‍ നിന്നും ചന്ദ്രശേഖരന് എന്ന ആനയെ തിരുവമ്പാടിയിലേക്ക് കൊണ്ടുവന്നതുമുതല്‍ അവസാനം വരെ അതിനെ പരിപാലിക്കാന്‍ ഒപ്പമുണ്ടായിരുന്നു.ആനയോടുള്ള വാത്സല്യത്താല്‍ സ്വന്തമായി ഒരു ആനയെ വാങ്ങുകയും ചെയ്തു.തിരുവമ്പാടിയോടും ചന്ദ്രശേഖരനോടുമുള്ള അടുപ്പത്തിന്റെ പ്രതീകമായി വാങ്ങിയ ആനക്ക് തിരുവമ്പാടി കുട്ടിശങ്കരന് എന്നാണ് പേരിട്ടത്.
1998 ല്‍ ചന്ദ്രശേഖരനെ മറ്റൊരു ആന കുത്തി പരിക്കേല്പിച്ചത് ഡേവിസേട്ടനെ വല്ലാതെ വിഷമത്തിലാക്കി.അവശനായ ആനയെ നാല്പത് ദിവസം കിടക്കാന്‍ പോലും അനുവദിക്കാതെ ശുശ്രൂഷിക്കണമായിരുന്നു വൈദ്യന്മാരുടെ നിര്‍ദേശം.പാപ്പാന്മാരുടെ ശ്രദ്ധ തെറ്റുമെന്ന് ഭയന്ന് ഇത്രയും ദിവസം ഇദ്ദേഹം ഉറക്കമൊഴിച്ച് മാതാപിതാക്കള്‍ കുട്ടികളെ നോക്കുന്നതുപോലെ ആനയെ പരിചരിച്ചു.സ്വന്തം ആനയെ മാത്രമല്ല മറ്റുള്ളവരുടെ ആനകളെയും ഡേവിസേട്ടന് സ്നേഹിച്ചു പോന്നിരുന്നു. ഒരു ആന ഉടമസ്ഥന് എന്നതിലുപരി ആനത്തൊഴിലാളികള്‍ക്കും മറ്റും ഗുരുസ്ഥാനീയനായിരുന്നു ഇദ്ദേഹം.ആന ഉടമസ്ഥന്മാര്ക്ക് തൊഴിലാളികള്‍ക്കും എന്നു വേണ്ട ആനയുമായി ബന്ധപ്പെട്ട ആര്‍ക്കും സാമ്പത്തികമടക്കം ഏതൊരു പ്രശ്നത്തിനും താങ്ങും താണലുമായിരുന്നു ഡേവിസേട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: