അമല: അമല ആശുപത്രി അധികൃതര്‍ അനധികൃതമായി കയ്യേറിയിരുന്ന 50 സെന്റ് പുറമ്പോക്ക് ഭൂമി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍വ്വെ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അളന്നു തിരിച്ച് ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഇവിടെ പിഡ്ബ്ലിയുഡി എന്ന് രേഖപ്പെടുത്തിയ കോണ്‍ക്രീറ്റ് പോസ്റ്റുകളും സ്ഥാപിച്ചു. പുറമ്പോക്ക് ഭൂമി കയ്യേറി അമല ആശുപത്രി അധികൃതര്‍ അനധികൃതമായി വാഹന പാര്‍ക്കിങ്ങ് സൗകര്യങ്ങളും മലിനജലസംഭരണിയും ഔഷധത്തോട്ടവും നിര്‍മ്മിച്ചതായി കാണിച്ച് എം.വി.മണി എന്നയാള്‍ സര്‍ക്കാരിനും ലോകായുക്തക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ലോകായുക്ത പരാതി പരിശോധിച്ച് നടപടിയെടുക്കാന്കളക്ടറോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കളക്ടര്‍ അളന്ന് തിരിച്ച് പുറമ്പോക്ക് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.
അമല ആശുപത്രിയുടെ പുറമ്പോക്ക് ഭൂമി കയ്യേറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി മണി വ്യാസപീഠം പറഞ്ഞു. ഇപ്പോള്‍ അളന്ന് തിരിച്ച് ഏറ്റെടുത്തിട്ടുള്ള ഭാഗം റോഡ് വികസനത്തിന് വേണ്ടി ഉപയോഗിക്കണം. അനധികൃതമായി ഭൂമി കയ്യേറിയതിനെതിരെ അമല അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. നാല് മീറ്റര്‍ വീതിയില്‍ കയ്യേറിയ ഭൂമിയില്‍ ടാര്‍ റോഡ് നിര്‍മ്മിക്കുകയും അതിന് കുറുകെ ഗേറ്റും കാവല്മാടവും ആശുപത്രി നിര്‍മ്മിച്ചിട്ടുണ്ട്. മണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: