തൃശൂര്‍: നഗരത്തിലെ റോഡുകള്‍ക്ക് നമ്പറിട്ട് പോലീസിന്റെ പുതിയ പരിഷ്കാരം. നഗരത്തിലെത്തുന്നവര്‍ക്കും ഓട്ടോ-ടാക്സിക്കാര്‍ക്കും വീഥികള്‍ തിരിച്ചറിയാന്‍ സഹായകമാകുന്ന തരത്തിലാണ് പരിഷ്കാരം. മെട്രോസിറ്റിയായ ബംഗുളുരുവില്‍ നടപ്പാക്കുന്ന മാതൃകയാണ് നഗരത്തിലും പരീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിലെ പ്രധാനപ്പെട്ട 16 റോഡുകള്‍ക്കാണ് നമ്പര്‍ ഇട്ടിരിക്കുന്നത്. വിജയകരമെങ്കില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
നമ്പറും റോഡുകളും : 1 – മുനിസിപ്പല്‍ ഓഫീസ് (എം.ഒ.) റോഡ്, 2- ചെമ്പോട്ടില്‍ ലെയിന്‍, 3- കുറുപ്പം റോഡ്, 4- മാരാര്‍ റോഡ്, 5 – പഴയനടക്കാവ് റോഡ്, 6 – മഹാത്മാഗാന്ധി (എം.ജി) റോഡ്, 7 – എ.ആര്.മേനോന് റോഡ്, 8 – നായ്ക്കനാല്‍, 9 – പ്രസ് ക്ലബ്ബ് റോഡ്, 10 – കരുണാകരന് നമ്പ്യാര്‍ റോഡ്, 11 – അവതാര്‍ ജ്വല്ലറി റോഡ്, 12 – കല്യാണ്‍ സില്‍ക്സ് റോഡ്, 13 – പാലസ് റോഡ്, 14 – പാറമേക്കാവ് ക്ഷേത്രം, 15 – സെന്റ് തോമസ് കോളേജ് റോഡ്, 16 – ഹൈറോഡ്.
റോഡുകള്‍ക്ക് നമ്പര്‍ നല്‍കാനുള്ള നിര്‍ദ്ദേശം റിപ്പോര്‍ട്ടായി സമര്‍പ്പിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് പോലീസ് മുന്‍കയ്യെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനും ട്രാഫിക് പരിഷ്കാരത്തിനുമായി പോലീസ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ട്രാഫിക് ഉപദേശകസമിതിയോഗം വിളിക്കാനോ, പോലീസുമായി ചര്‍ച്ച നടത്താനോ കോര്പ്പറേഷന് തയ്യാറാവാത്ത സാഹചര്യത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: