തൃശൂര്‍: ഒടുവില്‍ വി.എസ്. സഞ്ജയിനും മാതാപിതാക്കള്‍ക്കും തലചായ്ക്കാനൊരിടമായി. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ആറിന് ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ സഞ്ജയ് പുതിയ വീട്ടില്‍ താമസമാരംഭിക്കും. തലോര്‍ ദീപ്തി ഹൈസ്കൂളിലെ ഒമ്പതാം കഌസ് വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സംസ്ഥാന ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ ഹോം ഫോര്‍ ലെസ് പദ്ധതിയിലാണ് സഞ്ജയിന് വീടൊരുങ്ങിയത്. പദ്ധതിയില്‍ രണ്ടാമത്തെ വീടാണിതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ. നാരായണി പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും നല്കി തുക സമാഹരിച്ചാണ് വീട് നിര്‍മ്മിക്കാനുള്ള തുക കണ്ടെത്തിയത്. എട്ടുലക്ഷം രൂപയാണ് വീടിന്റെ ചെലവ്. 2016 ആഗസ്റ്റ് 27ന് സഞ്ജയിന്റെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ആയിരുന്നു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പുതിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന് അധ്യക്ഷത വഹിക്കും. സ്കൗട്ട് സ്റ്റേറ്റ് കമ്മിഷണര്‍ പ്രൊഫ. ഇ.യു. രാജന്, ജില്ലാ സെക്രട്ടറി കെ.കെ. ശരത് ലാല്‍, ജനറല്‍ കണ്‍വീനര്‍ ശരത് ലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: