ഇരിങ്ങാലക്കുട: ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് എക്സൈസ് വകുപ്പ് അനുമതി നിഷേധിച്ച സ്ഥലത്ത് വീണ്ടും മദ്യവില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. കാട്ടൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റാണ് സിവില്‍ സ്റ്റേഷനടുത്തേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്.
നേരത്തെ ജനവാസകേന്ദ്രത്തില്‍ വിദേശമദ്യ വില്‍പ്പനശാല തുടങ്ങുന്നതിനെതിരെ ജനകീയസമിതി രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിച്ചു. മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി അയയ്ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിന് എല്ലാ മേഖലകളില്‍നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. രണ്ടുമാസത്തെ നിരന്തര സമരങ്ങളെത്തുടര്‍ന്ന് എക്സൈസ് വകുപ്പ് ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന വില്‍പനശാലക്ക് അനുമതി നിഷേധിച്ചു.
മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍, ട്ട് കോടതികള്‍, സിവില്‍ സ്റ്റേഷനുവേണ്ടി ഒഴിപ്പിച്ചവര്‍ താമസിക്കുന്ന കോളനി, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, ക്രിസ്ത്യന്‍ പള്ളി എന്നിവ ചൂണ്ടിക്കാട്ടിയാണ് എക്സൈസ് വകുപ്പ് അനുമതി നിഷേധിച്ചത്.
എന്നാല്‍, കെട്ടിട ഉടമയും ബീവറേജസ് കോര്‍പ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നിരോധന ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിലാണെന്ന് ജനകീയ സമിതി ആരോപിച്ചു.
ദേശീയപാതയിലോ സംസ്ഥാനപാതയിലോ ഉള്‍പ്പെടാത്ത സ്ഥലത്താണിപ്പോള്‍ ബീവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. വികസനത്തിന്റെ പരിലാണ് സിവില്‍ സ്റ്റേഷന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔട്ട്ലെറ്റ് മാറ്റാനുള്ള ബീവറേജസിന്റെ നീക്കം തടയുമെന്ന് ജനകീയസമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: