മാള: തൃശ്ശൂര്‍ കൊടൂങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ കൂടുന്നു. അപകടങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും പ്രധാന കാരണം വാഹനങ്ങളുടെ അമിതവേഗത തന്നെ. അമിത വേഗത നിയന്ത്രിക്കാന്‍ വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല.
വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നത് കൊല്ലത്തിലൊരിക്കല് നടക്കുന്ന ടെസ്റ്റ് സമയത്തുമാത്രം വേണ്ടിയാണ്. റോഡില്‍ കൂടി സര്‍വീസ് നടത്തുമ്പോള്‍ അഴിച്ചു വയ്ക്കും.
തൃശ്ശൂര്‍ കൊടൂങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ സ്വകാരൃബസ്സുകള്ക്ക് അധികൃതര്‍ തോന്നിയമാതിരിയാണ് പെര്‍മിറ്റ് നല്‍കിയരിക്കുന്നത്. തമ്മിലുള്ള വ്യത്യാസം രണ്ടും മൂന്നും മിനിറ്റ് സമയമാണ്. അതിനുള്ളില്‍ പോയിന്റ് കടക്കണം. ഇതിനായി ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ ഒരു അഡ്ജസ്റ്റ്മെന്റ് ഉണ്ട്. പിന്നിലെ ബസ്സിലെ ജീവനക്കാരന് മുന്നിലെ ബസ്സില്‍ കയറി നിയന്ത്രണം ഏറ്റെടുക്കും. എന്നീട്ട് യാത്രക്കാര്‍ കയറുന്ന തിനു മുമ്പേ ബസ്സ് വിടുവാന്‍ തിര ക്കുകൂട്ടിതുടങ്ങും.
ഇങ്ങിനെയും അപകടങ്ങള്‍ ഉണ്ടായതിനാല്‍ പോലീസ് നിയന്ത്രിച്ചതാണെങ്കിലും ഇപ്പോഴും തുടരുന്നു. തൃശ്ശൂര്‍ കൊടൂങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ അപകടങ്ങള്‍ക്കെതിരെ അധികൃ തര് നടപടി എടുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: