തൃശൂര്‍: കേരളാക്ഷേത്രസംരക്ഷണസമിതി മാതൃസമിതിയുടെ നേതൃത്വത്തില്‍ മെഗാതിരുവാതിരക്കളി ‘ആതിരോത്സവം 2017’ 8 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍ നടക്കും. ജില്ലാമാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ വടക്കുന്നാഥന്റെ കിഴക്കേ ഗോപുരനടയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഉച്ചതിരിഞ്ഞ് 3 ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം പ്രസിഡന്റ് രമാ മേനോന് അദ്ധ്യക്ഷയാകും.മേയര്‍ അജിതാജയരാജന്‍ മുഖ്യതിഥിയാകുന്ന ചടങ്ങില്‍ കേരളാക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമിതിയംഗം പ്രൊഫ.വിടി.രമ മുഖ്യ പ്രഭാഷണം നടത്തും.കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. കെ.ബി.സുദര്ശന്, ജില്ലാകളക്ടര്‍ എ.കൗശികന്, സിനിമാരംഗത്തെ പ്രതിഭകളായ മാളവിക, ലിഷോയ് എന്നിവര്‍ പങ്കെടുക്കും.ആയിരത്തിലധികം സ്ത്രീകള്‍ ഇരുപത് മിനുട്ട് നീണ്ട് നില്ക്കുന്ന പുതുമയാര്‍ന്ന മെഗാതിരുവാതിരക്കളിയില്‍ പങ്കെടുക്കും.
കേരളത്തിന്റെ പാരമ്പര്യകലകള്‍ മത്സരവേദികളിലേക്കുമാത്രം ഒതുങ്ങിപ്പോകുന്ന സാഹചര്യത്തില്‍ പാര്‍വ്വതീ-പരമേശ്വര സംഗമത്തിന്റെ ഊഷ്മള സങ്കല്പവുമായി ബന്ധപ്പെട്ട തിരുവാതിരക്കളി ജനഹൃദയങ്ങളിലേയ്ക്കെത്തിക്കുകയെന്നതാണ് ആതിരോത്സവം 2017 കൊണ്ടുദ്ദേശിക്കുന്നതെന്ന് മാതൃസമിതി മേഖലാ സെക്രട്ടറി സുമ ലോഹിതാക്ഷന് പറഞ്ഞു.കേരളാ ക്ഷേത്രസംരക്ഷണസമിതി ജില്ലാ അദ്ധ്യക്ഷനും സംസ്ഥാന സേവാപ്രമുഖുമായ എ.പി.ഭരത്കുമാര്‍, മാതൃസമിതി ജില്ലാഅദ്ധ്യക്ഷ ടി.കെ.ജാനകി, ഡോ. ടി.കെ.വിജയരാഘവന്, ശാന്ത എസ്.പിള്ള, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: