തൃശൂര്‍:നിലവാരമില്ലാത്തവ ഉല്പാദിപ്പിച്ച് നിയമപ്രകാരം ആവശ്യമായ ലേബല്‍ ഇല്ലാതെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് ജില്ലയിലെ വിവിധ വ്യപാരികള്‍ക്കായി 2698000 രൂപ തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് കോര്‍ട്ട് പിഴ ചുമത്തി.
നിലവാരമില്ലാത്ത വെളിച്ചണ്ണെ വില്‍പ്പന നടത്തിയതിന് ഷൈന്‍ വേള്‍ഡ് ഓയില്‍ ഇന്‍ഡസ്ട്രീസ്, വടക്കേക്കാടിന് 5 ലക്ഷം രൂപ, ശങ്കര്‍ കോക്കനട്ട് ഇന്‍ഡസ്ട്രീസ്, പടിയൂര്‍ 5 ലക്ഷം രൂപ, ജോസ് ബ്രദേഴ്സ്, കോട്ടപ്പടി 5 ലക്ഷം രൂപ, ഇ.പി.സൂപ്പര്‍ മാര്‍ക്കറ്റ്, കുന്ദംകുളം – 2 ലക്ഷം രൂപ, യൂണിറ്റി ഓയില്‍ മില്‍, അവിട്ടത്തൂര്‍ – 75000 രൂപ, പത്തിയില്‍, കൂരാചുണ്ട് – 75000 രൂപ എന്നിങ്ങനെയായിരുന്നു പിഴ ഈടാക്കിയത്.നിലവാരമില്ലാത്ത ഉണക്കമുന്തിരി ഉല്പാദിപ്പിച്ച് വില്‍പ്പന നടത്തിയതിന് നെടുമ്പിളളി എക്സ്പോര്‍ട്ട്സ്, അങ്കമാലി- 1 ലക്ഷം രൂപ, സണ്ഫിയിസ്റ്റാ ഫുഡ് പ്രൈ ലിമിറ്റഡ്, തൊഴിയൂര്‍ – 50000 രൂപ.
മിസ്ബ്രാന്‍ഡഡ് ആയ ഡേറ്റ് കേക്ക് ഉല്പാദിപ്പിച്ച് വില്‍പ്പന നടത്തിയതിന് പി.എം.ഫുഡ്സ്, പളളിമൂല – 50000 രൂപ, പുതിയവീട്ടില്‍, പളളിമൂല – 50000 രൂപ, ഫെയസ്മസ് ബേക്കറി, ചേലക്കര – 50000 രൂപ, സ്പെഷ്യല്‍ ഓമന് ഡേറ്റ്സ്, വടക്കാഞ്ചേരി – 50000 രൂപ,മിസ്ബ്രാന്‍ഡഡ് ആയ ബനാനാ ചിപ്സ് വില്‍പ്പന നടത്തിയതിന് സൗമ്യ ചിപ്സ്, ചൊവ്വന്നൂര്‍ – 50000 രൂപ തുടങ്ങി വിവിധ ഫുഡ് സെഫ്റ്റി അഡ്ജ്യൂഡിക്കേഷന്‍ കേസ്സുകളിലാണ് തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് കോടതി പിഴ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: