തൃപ്രയാര്‍: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഭക്തജനങ്ങള്‍ക്കായി നിര്‍മ്മിച്ച വിശ്രമകേന്ദ്രത്തിന്റേയും ശൗചാലയത്തിന്റേയും ഉദ്ഘാടനം അനിശ്ചിതമായി നീളുന്നതില്‍ ആശങ്ക. മണ്ഡലമാസവും തൃപ്രയാര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഉത്സവങ്ങളും ആരംഭിച്ചിട്ടും തുറക്കുന്നതിനുള്ള നടപടികള്‍ ആയില്ല.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നാലമ്പലങ്ങളിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്ക്കുവേണ്ടിയാണ് ഇവനിര്മിക്കുവാന് തീരുമാനിച്ചത്. ഇതിനായി നാട്ടിക എംഎല്‍എ ഗീതാഗോപിയുടെ ഫണ്ടില്‍ നിന്നും കോടിയോളം രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.
പക്ഷെ ടോയ്ലറ്റ് കോംപ്ലക്സിന്റെയോ വിശ്രമകേന്ദ്രത്തിന്റേയോ ഉദ്ഘാടനം നടക്കാത്തതിനാല്‍ ഭക്തജനങ്ങള്‍ക്ക് ഇവ ഉപകാരപ്രദമായിട്ടില്ല. എംഎല്‍എയുടെ അനാസ്ഥയാണ് ഇതിന് പിന്നില്‍. അവരുടെ അസൗകര്യമാണത്രെ ഉദ്ഘാടനം യഥാസമയം നടത്തുവാന്‍ കഴിയാത്തത്. ഏറ്റവും ഒടുവിലായി നവംബര്‍ 13ന് ഉദ്ഘാടനം നടത്തുവാന്‍ നിശ്ചയിച്ചെങ്കിലും അന്നും അവരുടെ അസൗകര്യം മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. ഭക്തജനങ്ങള്‍ക്കായി നിര്‍മിച്ച ഇവ എത്രയും വേഗം തുറക്കണമെന്ന് വിവിധ ഹൈന്ദവസംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: