ശ്രീകൃഷ്ണന്റ ജനനംമുതൽ മരണവരെയുള്ള ഭാഗവതകഥ നാൽപ്പത്തേഴ് അദ്ധ്യായങ്ങളിലായി പൂർവഭാഗവും ഉത്തരഭാഗവുമായി വേർതിരിച്ച് അവതരിപ്പിക്കുന്ന കാവ്യമാണ് കൃഷ്ണഗാഥ. ഭാഗവതത്തെ അതേപടി പിന്തുടരുന്നകാവ്യം ഏതാണ്ട് ഒരുമലയാള വിവർത്തനമെന്ന് തന്നെതോന്നിക്കും. കാവ്യരചനയെന്നാൽ പുരാണേതിഹാസങ്ങളെ ആധാരമാക്കിയുള്ള രചനയായിരുന്നല്ലോ പ്രാചീന ദശകളിൽ ഭാരതീയ ഭാഷകളിലെല്ലാം.
ആ പതിവുപോലെ പിന്തുടരുകതന്നെയായിരുന്നു കണ്ണശ്ശകവികളും, ചെറുശ്ശേരിയും, രാമാനുജൻ എഴുത്തച്ഛനും. പുരാണകൃതികളെ ആശ്രയിച്ചത്. ഭാഗവതത്തിലെ പത്ത്, പതിനൊന്ന് സ്കന്ധങ്ങളെയാണ് ചെറുശ്ശേരി ശ്രദ്ധവച്ചത്. കൃഷ്ണഗാഥയുടെ അവസാന ഭാഗമായ ശ്രീകൃഷ്ണൻ സ്വർഗ്ഗരോഹണ ഘട്ടത്തിൽ മഹാഭാരതത്തിലെ അവസാന പർവങ്ങളേയും അദ്ദേഹം ആശ്രയിച്ചിചട്ടുള്ളതായികാണാം. ഭക്തിയേയും കലയേയും ഒരുപോലെകൈകാര്യംചെയ്തിരിക്കുന്നുണ്ട്. അനുഷ്ടുപ്പ് വൃത്തത്തിലാണ് സംസ്കൃത കാവ്യമായ ഭാഗവതത്തിന്റെ രചന.
കൃഷ്ണഗാഥയാകട്ടേ ഗാനാത്മകമായ മഞ്ജരി എന്ന ദ്രാവിഡവൃത്തത്തിലാണ് തീർത്തിരിക്കുന്നത്. ഗാഥ എന്നാൽ പാട്ട് എന്നാണ് അർത്ഥം. ദ്രാവിഡ വൃത്തങ്ങൾക്കും മലയാളത്തിനും പ്രാധാന്യം നൽകിക്കൊണ്ട് എഴുതിയിരുന്ന ഒരു കാവ്യ ജനുസ്സാണത്. കൃഷ്ണഗാഥയിൽ ഉപയോഗിച്ചരിക്കുന്ന മഞ്ജരിയെ ഗാഥാവൃത്തം എന്നും പറയുന്നു. പഴയചില ഭദ്രകാളിപ്പാട്ടുകളിലും വടക്കെമലബാറിൽ കേട്ടുവരുന്ന തോറ്റം പാട്ടിലും കോതാമൂരിയാട്ടത്തിലും സംഘക്കളിയിലും ചെറിയ വ്യത്യാസങ്ങളോടെ ഈവൃത്തം കാണാം. കൃഷ്ണന്റെ കാല്പനിക ഭാവത്തിനാണ് ഗാഥയിൽ പ്രാധാന്യം.
കൃഷ്ണലീലകളും ഗോപികാപ്രേമവും ചെറുശ്ശേരിയെ മറ്റെന്തിലുപരി ആകർഷിച്ചു. ലളിത സുന്ദരമായ പദങ്ങൾ, മനസിൽപിടിക്കുന്ന അർത്ഥതലം, മനസിനെ കുളിർപ്പിക്കുന്ന അനുഭവം, കുടിൽതൊട്ട് കൊട്ടാരംവരെ എല്ലാവരുംചൊല്ലിപഠിക്കുകയും പാടുകയുംചെയ്യുന്ന വിശ്വമോഹനമായ കഥാവസ്തു. മലയാളത്തിലെ ലക്ഷ്ണമൊത്ത മഹാകാവ്യം. ഇതാണ് കൃഷ്ണഗാഥ
.പതിനഞ്ചാം നൂറ്റാണ്ടിലായിരിക്കാം ചെറുശ്ശേരി ജീവിച്ചിരുന്നത്. കോലത്തുനാട്ടിലെ ഉദയവർമ്മ ചെറുശ്ശേരിയുമായി ചതുരംഗം വയ്ക്കുകയാണ്. രാജാവ് കളിയിൽ തോൽക്കുമെന്ന ഉറപ്പായപ്പോൾ രാജ്ഞി അകത്തുനിന്ന് പാടിപോലും. ഉന്തുന്തു ഉന്തുന്തു ഉന്തുന്തു ഉന്തുന്തു ഉന്തുന്തു ഉന്തുന്തുന്താളെയുന്ത്. ആചതുരംഗം കളിയിൽനിന്ന് ആൾക്കരു ഉന്തി വിജയം വരിച്ചുവത്രേ.
ആകളിയിൽതോറ്റ ചെറുശ്ശേരിയെക്കൊണ്ട് ശ്രീകൃഷ്ണ ചരിതം ഈ ഈ ഈരടിവച്ച് എഴുതുവാൻ രാജാവ് വിനയപൂർവം ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗാഥ നമുക്കിടയിൽ നിലവിൽവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: