വടക്കഞ്ചേരി: തൃശൂര്‍- വടക്കഞ്ചേരി ദേശീയ പാതയില്‍ കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു. അപടത്തില്‍ നിന്നും തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.വ്യാഴാഴ്ച രാത്രി എട്ടരയോട് കൂടിയായിരുന്ന സംഭവം. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി നടക്കുന്ന ഭാഗത്താണ് വന്‍തോതില്‍ കല്ലും മണ്ണും ഇടിഞ്ഞ് വീണത്.
ശബ്ദം കേട്ട് തൊഴിലാളികള്‍ പുറത്തേക്ക് ഓടിയതിനാലും തൊഴിലാളികള്‍ കുറവായതിനാലും വന്‍ ദുരന്തം ഒഴിവായി. രണ്ടാം തുരങ്കം നിര്‍മാണത്തിന്റെ ഭാഗമായി 10 മീറ്റര്‍ മാത്രമാണ് പ്രവര്‍ത്തികള്‍ നടത്തിയിരിക്കുന്നത്. മണ്ണ് നീക്കം ചെയ്ത് സ്റ്റീല്‍ റാഡുകള്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തികള്‍ നടന്നത്. കുതിരാനിലെ ഒന്നാം തുരങ്കത്തിന്റെ നിര്‍മാണം ഇപ്പോള്‍ 150 മീറ്ററോളം പിന്നിട്ടുണ്ട്. എന്നാല്‍ രണ്ടാം തുരങ്കം നിര്‍മാണം ആരംഭിക്കുമ്പോഴേക്കും മല ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ തുരങ്കനിര്‍മാണ പ്രവര്‍ത്തികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടത്തിന് കാരണമായത് . ബൂമര്‍ ഉപയോഗിച്ച് തുരങ്ക നിര്‍മാണം ആരംഭിക്കുന്നത് മുമ്പേ തന്നെയാണ് മലിടിച്ചിലുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: