തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് തലപ്പത്ത് അഴിച്ചുപണി നടത്തി ജില്ലാകളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. തിരുവനന്തപുരത്ത് ബിജു പ്രഭാകറിനെ മാറ്റി എസ്. വെങ്കട സപതിയെ കളക്ടറായി നിയമിച്ചു. ബിജുപ്രഭാകര്‍ കൃഷിഡയറക്ടറാകും.
എറണാകുളം കളക്ടറായിരുന്ന എം.ജി. രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡിയായി നിയമിച്ചു. രാജമാണിക്യത്തിന് എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി നല്കി.
കെ.മുഹമ്മദ് വൈ.സഫറുള്ളയാണ് പുതിയ എറണാകുളം കളക്ടര്‍. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെതുടര്‍ന്ന് വിവാദത്തിലായ കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈന മോള് മലപ്പുറം കളക്ടറാകും. ടി. മിത്രയാണ് പുതിയ കൊല്ലം ജില്ലാ കളക്ടര്‍.
കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാര്‍ തുടരും. മറ്റ് ജില്ലകളിലെ കളക്ടര്‍മാര്‍ ആര്. ഗിരിജ (പത്തനംതിട്ട) വീണാ മാധവന് (ആലപ്പുഴ) സി. എ. ലത (കോട്ടയം), ജി.ആര്. ഗോപു (ഇടുക്കി), എ. കൗശിഗന് (തൃശ്ശൂര്‍), ബി. എസ്. തിരുമേനി (വയനാട് ), മിര്‍മുഹമ്മദ് അലി (കണ്ണൂര്‍) ജീവന് ബാബു (കാസര്‍ഗോഡ്).
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന എസ്. ഹരികിഷോറിനെ നിയമിച്ചു.
വി. രതീശനെ പഞ്ചായത്ത് ഡയറക്ടറാക്കിയതോടൊപ്പം എംഎന്‍ആര്‍ഇജിഎസ് മിഷന് ഡയറക്ടറുടെ അധിക ചമുതലകൂടി നല്കി. കേശവേന്ദ്രകുമാറാണ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍. നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി കേശവേന്ദ്രകുമാര്‍ വഹിക്കും. പി.ബാലകിരണ്‍ ഐടി മിഷന് ഡയറക്ടറാകും. സര്‍വേ ആന്റ് ലാന്‍ഡ റിക്കോര്‍ഡ്സ് ഡയറക്ടറായി ഇ. ദേവദാസനെ നിയമിച്ചു. രജിസ്ട്രേഷന് ഐജിയുടെ ചുമതയും ദേവദാസന് വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: