മീററ്റ്: കായികതാരങ്ങളിലും ഒഫീഷ്യലുകളിലും ഒതുങ്ങുന്നില്ല ഒളിമ്പിക്സിലെ ഇന്ത്യൻ പങ്കാളിത്തം. മത്സരങ്ങൾക്കു വേണ്ട ഉപകരണങ്ങൾ നൽകുന്നതിലും കൈയെപ്പു ചാർത്തുന്നു രാജ്യം. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള രണ്ട് കമ്പനികൾ
നെൽക്കോ സ്പോർട്സും ആനന്ദ് ട്രാക്ക് ആൻഡ് ഫീൽഡ് എക്വിപ്മെന്റുമാണ് ഷോട്ടും ഡിസ്കും ഹാമറുമെല്ലാം നിർമിച്ചു നൽകുന്നത്.
ഷോട്ടും ഡിസ്കും ഹാമറുമാണ് നെൽക്കോയുടെ സംഭാവന. 10,000 യുഎസ് ഡോളറിനാണ് കരാർ. ആദ്യമായല്ല ഇവർ ഒളിമ്പിക്സുമായി സഹകരിക്കുന്നത്. 1992ൽ ബാഴ്സലോണയിലേക്ക് ഉപകരണങ്ങൾ നൽകി. 1982ലെ ദൽഹി ഏഷ്യാഡിനും പങ്കാളിത്തമുണ്ടായി. ഷോട്ടും ഡിസ്കുമാണ് ആനന്ദ് ട്രാക്ക് നൽകുന്നത്. 8,000 യുഎസ് ഡോളറിന്റെ കരാർ. 2012 ലണ്ടൻ ഒളിമ്പിക്സിലും 2010ലെ ദൽഹി കോമൺവെൽത്ത് ഗെയിംസിലും ഇവർ ഉപകരണങ്ങൾ നിർമിച്ചു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: