പേട്ട(തിരുവനന്തപുരം): തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു സ്ത്രീകളടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 8.30 ന് ശ്രീലങ്കന്‍ വിമാനത്തിലെത്തിയ കൊളംബോ സ്വദേശികളായ യോഗേശ്വര്‍ (44), സ്ത്രീകളായ ശുശികല യോഗേശ്വര്‍ (34), രാമയ്ക്കല്‍ രാമസ്വാമി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. വസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ഹാന്‍ഡ്ബാഗ് പരിശോധനയ്ക്ക് ശേഷം ഡോര്‍ ഫ്രൈം സ്കാനറില്‍ കൂടി കടത്തിവിടുന്നതിനിടയില്‍ ഇവരുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതസുരക്ഷാ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നുളള പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. 24 കാരറ്റ് വരുന്ന നാല് ചെയിനും പതിനഞ്ച് കോയിനും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
യോഗേശ്വറും ശുശികലയും ഭാര്യാഭര്ത്താക്കന്മാരാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വാഗേഷ് സിംഗ്, സൂപ്രണ്ടുമാരായ റോയി ജോസ്, സുലേഖ, ഇന്‍സ്പെക്ടര്‍മാരായ നാസര്‍, ബാബു, ഗൗരവ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: