ന്യൂദല്‍ഹി: സൊറാബുദ്ദീന്‍ ഷേഖ് കൊല്ലപ്പെട്ട കേസില്‍ ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. 2005-ല്‍ സൊറാബുദ്ദീന്‍ ഷേഖ് ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാരോപിച്ചുള്ള കേസില്‍ കക്ഷി ചേര്‍ത്തിരുന്ന അമിത് ഷാ ഉള്‍പ്പെടെ ആരോപിതരെ കീഴ്ക്കോടതി വിട്ടു. ഈ വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ദെയും അശോക് ഭൂഷണുമടങ്ങിയ സുപ്രീം കോടതി ബെഞ്ച് തള്ളുകയായിരുന്നു. സാമൂഹ്യ പ്രവര്ത്തകന് ഹര്‍ഷ് മാന്ഡറായിരുന്നു ഹര്ജിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: