പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്, മകന് നിധിന് രാധാകൃഷ്ണന് ഉള്‍പ്പെടെ 11 പ്രതികളാണ് ഉള്ളത്. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബോംബെ ആസ്ഥാനമായ ‘റഷീദ് പാക്കേജ്’ എന്ന സ്ഥാപനം വഴി മലബാര്‍ സിമന്റ്സിലേക്ക് ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഇടനിലക്കാരനായി നിന്ന് വി.എം രാധാകൃഷ്ണന് ബാഗ് ഒന്നിന് 2.25 രൂപ കമ്മീഷന് ഇനത്തില്‍ നല്കി. ബാഗിന് 10 രൂപ നിരക്കില്‍ മലബാര്‍ സിമന്റ്സിന് നല്കിയപ്പോള്, എ.സി.സി അടക്കമുള്ള കമ്പനികള്‍ക്ക് എട്ട് രൂപയ്ക്കാണ് ബോംബെ കമ്പനി ഇതേ കാലയളവില്‍ തന്നെ ബാഗുകള്‍ നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
എം രാധാകൃഷ്ണന് ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
കേസില്‍ ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന് നിയമത്തിന് അതീനനാണോയെന്നും കോടതി ചോദിച്ചു. രാധാകൃഷ്ണെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: