ചങ്ങനാശേരി: പായിപ്പാട് ലോഡ്ജില്‍ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ തുടങ്ങി. നെയ്യാറ്റിന്‍കര കാഞ്ഞിരകുളം എട്ടുകുറ്റി പുത്തന്‍വീട്ടില്‍ കുട്ടന് മകന് ബിജു (36) ആണ് കൊല്ലപ്പെട്ടത്. 2009 എപ്രില്‍ 4നാണ് സംഭവം. പായിപ്പാട് കൊച്ചുപളളിക്കു സമീപമുളള ലോഡ്ജ് മുറിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ലോഡ്ജ് മുറിയില്‍ കൂടെ താമസിച്ചവരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലകുറ്റത്തിന് കേസെടുക്കുകയായിരുന്നു. ബിജുവിനൊപ്പം ലോഡ്ജ് മുറിയില്‍ താമസിച്ച ബന്ധുക്കളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മോഹനന്,ഷാജി എന്നിവര്‍ക്കെതിരെയാണ് കൊലകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഷാജി മരണപ്പെട്ട ബിജുവിന്റ സഹോദരീ ഭര്‍ത്താവാണ്. ലോഡ്ജില്‍ ബിജുവും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതികള്‍ ബിജുവിന്റ തല നിലത്ത് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് പ്രോസിക്യൂഷന് കേസ്. കൊല്ലപ്പെട്ട ബിജുവും പ്രതികളും കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണ്. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 19 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. അഡീഷണല്‍ സെക്ഷന്‍ ജഡ്ജ് സുരേഷ് കുമാര്‍ മുമ്പാകെയാണ് വിസ്താര നടപടികള്‍ നടക്കുന്നത്. പ്രൊസിക്യൂഷന് വേണ്ടി പബഌക്ക് പ്രോസിക്യൂട്ടര്‍ രഞ്ജിത്ത് ജോണും പ്രതികള്‍ക്കുവേണ്ടി അഡ്വ:പി അനില്‍കുമാറും ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: