ശ്രീനഗര്‍: അതിര്‍ത്തിയില്‍ വലിയ നുഴഞ്ഞുകയറ്റം തടഞ്ഞ സൈന്യം രണ്ടു ഭീകരരെ വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ ബലിദാനികളായി. കുപ്വാരയിലെ നൗഗാമില്‍ ഇന്നലെ രാവിലെ അതിര്‍ത്തി നിയന്ത്രണരേഖയിലായിരുന്നു സംഭവം. ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വിവരമറിഞ്ഞ് എത്തിയ സൈന്യം ഇവരെ നേരടുകയായിരുന്നു. കനത്ത ഏറ്റുമുട്ടല്‍ ഏറെനേരം നീണ്ടു.
സൈന്യം രണ്ടു ഭീകരരെ വെടിവെച്ചുകൊന്നു. ഭീകരരുടെ വെടിയേറ്റാണ് രണ്ടു സൈനികര്‍ വീരബലിദാനികളായത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വക്താവ് അറിയിച്ചു. ഭീകരരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നുഴഞ്ഞുകയറിയ ചില പാക് ഭീകരര്‍ അക്രമണം അഴിച്ചുവിട്ടേക്കാമെന്ന് ദേശീയ അനേഷണ ഏജന്‍സി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആഴ്ച നടന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ്രശമമാണ് സൈന്യം പൊളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: