ജന്മഭൂമിക്ക് വളരെ നാളുകള്‍ക്കുശേഷം ഒരു ചീഫ് എഡിറ്ററെ കിട്ടി എന്നറിയുന്നതില്‍ സന്തോഷം. പരിചയസമ്പന്നനായ പത്രപ്രവര്‍ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും എല്ലാമാണ് പുതിയ ചീഫ് എഡിറ്റര്‍ രാമചന്ദ്രന് എന്ന കാര്യത്തില്‍ ഒരു ജന്മഭൂമി വായനക്കാരനായ എനിക്ക് അഭിമാനം തോന്നുന്നു.
ഇപ്പോഴുള്ള നല്ല ടീമിന്റെ കൂടെ രാമചന്ദ്രനെപ്പോലെ കൃതഹസ്തനായ ഒരാളും കൂടി ചേരുമ്പോള്‍ ജന്മഭൂമി പേജുകളുടെയും എഡിഷനുകളുടേയും എണ്ണം വര്‍ദ്ധിപ്പിച്ച് മലയാള മാധ്യമ രംഗത്ത് കൂടുതല്‍ ശക്തമായ സാന്നിദ്ധ്യം സ്ഥാപിക്കും എന്ന് വിശ്വസിക്കുന്നു.
രാമചന്ദ്രന് ‘സ്വദേശാഭിമാനിയും ഈഴവരും’ എന്ന ലേഖനം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചക്കും വിവാദത്തിനും വഴിമരുന്നിട്ടേക്കാവുന്ന ഒന്നാണ്. രാമചന്ദ്രന്റെ ‘കാല പ്രമാണം’ എന്ന പംക്തി ജന്മഭൂമിക്ക് കൂടുതല്‍ ശോഭയേകട്ടെ.
ആര്.ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
ഖജനാവ് എങ്ങനെ കാലിയാവാതിരിക്കും!
ഇരുപത്തിയാറായിരം രൂപയില്‍നിന്നും അഞ്ച് ലക്ഷം രൂപയിലേക്ക് രജിസ്ട്രേഷന് ഫീസ് ഉയര്‍ത്താന്‍ തീരുമാനിച്ചതിന്റെ തലേന്നാണ് മറ്റൊരു വാര്‍ത്ത വന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് മന്ത്രി ആയിരുന്ന ശിവകുമാര്‍ ഗവ.ഹോസ്പിറ്റലുകളിലേക്ക് സാധന സാമഗ്രികള്‍ ഇറക്കുമതി ചെയ്ത വകയില്‍ 600 കോടി രൂപ വെട്ടിച്ചു എന്ന്. വി.എസ്.അച്യുതാനന്ദന് ഔദ്യോഗിക ഭവനം മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 84 ലക്ഷം രൂപ. ഖജനാവ് എങ്ങനെ കാലിയാകാതിരിക്കും.
ശിവകുമാറിനെതിരെ അന്വേഷണം നടത്തി 600 കോടി രൂപ പിടിച്ചെടുക്കണം. വിഎസിനോട് 84 ലക്ഷം രൂപ ആവശ്യപ്പെടണം. അല്ലാതെ പൊതുജനങ്ങളല്ല പെനാല്‍റ്റി അടയ്ക്കേണ്ടത്. എന്റെ അച്ഛനും അമ്മയും എനിക്കെഴുതിത്തരുന്ന കുടുംബസ്വത്തിന്റെ മേല്‍ അഞ്ച് ലക്ഷം രൂപ ഞാന്‍ അധികം തന്ന് വല്ലവരും ധൂര്‍ത്തടിച്ച തുകനികത്തേണ്ടതുണ്ടോ. റവന്യൂ വരുമാനം ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ വേറെ പണി നോക്കണം. വല്ല ക്ഷുദ്രമോ മന്ത്രവാദമോ ചെയ്തു നോക്ക്. ചിലപ്പം ഫലിച്ചേക്കും.
പ്രമോദ്,പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: