നാഗ്പുർ: മഹാരാഷ്ട്രയുടെ പ്രിയപ്പെട്ട കടുവ ജെയ്യെ കാണാതായതിൽ സർക്കാരും മൃഗസ്നേഹികളും ഏറെ വിഷമിക്കുന്നുണ്ട്. ഇപ്പോൾ ഇതാ ജെയ്നെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് 50,000 രൂപ സർക്കാൻ ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് കാണാതായ കടുവയെ കണ്ടെത്തുകയോ വിവരങ്ങൾ കൈമാറുന്നവർക്കോ പാരിതോഷികം നൽകുമെന്ന് അന്തർദേശീയ കടുവ ദിനത്തിൽ അറിയിച്ചത്.
ഏഴു വയസുള്ള ജയ് എന്ന കടുവയെ ഉമ്രദ് കർഹാന്ദല വന്യമൃഗ സംരക്ഷണകേന്ദ്രത്തിൽ നിന്നും കഴിഞ്ഞ മാസം ഏപ്രിലിലാണ് കാണാതാകുന്നത്. നേരത്തെ ഇതേ രീതിയിൽ കടുവയെ കാണാതായെങ്കിലും തിരിച്ച് വന്നിരുന്നു. കടുവയെ കണ്ടെത്താനും തിരിച്ചു കൊണ്ടുവരാനും സാധിക്കുമെന്ന്സർക്കാരിന് പൂർണ്ണ വിശ്വാസമുണ്ടെന്ന് മുഖ്യന്ത്രി പറഞ്ഞു.
കടുവയെ കാണാതയതു മുതൽ ജനങ്ങൾ സ്വീകരിക്കുന്ന നിലപാടിനെ മുഖ്യമന്ത്രി പ്രശംസിച്ചു. എല്ലാവരും വന്യ ജീവികളോട് കാണിക്കുന്ന അനുകമ്പ വളരെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പിനൊപ്പം മൃഗ സ്നേഹികളും ജെയ്യെ കണ്ടെത്താൻ അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്ന് ഫട്നാവിസ് കൂട്ടിച്ചേർത്തു.
കടുവയുടെ കഴുത്തിൽ കെട്ടിയിരുന്ന ഉപകരണത്തിൽ നിന്നും റേഡിയോ സിഗ്നൽ ലഭിക്കാതെ വന്നതോടെയാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായിയെന്ന് മനസിലാക്കാൻ കഴിഞ്ഞത്. പിന്നീട് കടുവയെ കണ്ടെത്താൻ വനം വകുപ്പും മൃഗസ്നേഹികളും അക്ഷീണം തിരച്ചിൽ തുടങ്ങിയത്. മഹാരാഷ്ട്രയിലെ ഏറ്റവു സുന്ദരനായ കടുവ എന്ന ഖ്യാതി ജെയ് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: