പാനൂര്‍: പ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ ഇടപ്പെട്ട് അവര്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു പന്ന്യന്നൂര്‍ ചന്ദ്രനെന്ന് ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണുമാസ്റ്റര്‍ പറഞ്ഞു. പന്ന്യന്നൂര്‍ ചന്ദ്രന് 20-ാം ബലിദാനദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണികളുടെ വിഷമതകളില്‍ നിന്നും ഒളിച്ചോടുന്ന നേതാക്കള്‍ അവരുടെ മനസില്‍ നിന്നും അകലും. അകല്‍ച്ചയ്ക്ക് നിദാനമാകുന്ന പെരുമാറ്റം ഒഴിവാക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. പന്ന്യന്നൂര്‍ ചന്ദ്രന് ഇന്നും പ്രവര്‍ത്തകരില്‍ ആവേശമായി ജ്വലിച്ചു നില്‍ക്കുന്നതിന്റെ കാരണം തന്റെ വ്യക്തിപരമായ ആവശ്യങ്ങളെക്കാള്‍ പ്രാമുഖ്യം പൊതുകാര്യങ്ങള്‍ക്ക് നല്‍കിയതിനാലാണ്. ഇത് അനുകരണീയ മാതൃകയാണ്. ചന്ദ്രേട്ടന് ഉയര്‍ത്തി പിടിച്ച ആദര്‍ശം തല്ലികെടുത്താന്‍ ആസുരിക ശക്തികള്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും, കര്‍മ്മമണ്ഡലത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. താലൂക്ക് കാര്യവാഹ് കെ.സി.വിഷ്ണു അധ്യക്ഷത വഹിച്ചു. നേരത്തെ പന്ന്യന്നൂരിലെ സ്മൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംഘപരിവാര്‍ നേതാക്കളായ പി.കെ.കൃഷ്ണദാസ്, എന്‍.കെ.നാണുമാസ്റ്റര്‍, പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, എ.പി.പത്മിനിടീച്ചര്‍, പി.കെ.വേലായുധന്, വി.പി.ഷാജി, സി.സുരേഷ്ബാബു, കെ.സി.വിഷ്ണു, കെ.സുകുമാരന്‍മാസ്റ്റര്‍, വിപി.സുരേന്ദ്രന്, കെ.പി.സഞ്ജീവ്കുമാര്‍, കെ.പ്രകാശന്മാസ്റ്റര്, എന്‍.പി.ശ്രീജേഷ്, കൊല്ലമ്പറ്റപ്രേമന്, കെ.കെ.ധനഞ്ജയന്, കെ.കെ.ചന്ദ്രന്, കെ.അദീഷ്, കെ.വി.പ്രമോദ്, കെ.കാര്‍ത്തിക തുടങ്ങിയര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: