ന്യൂദല്‍ഹി: ഭീകരര്‍ക്ക് വന്‍തോതില്‍ പണം ലഭിക്കുന്നത് തടയാന്‍ സാമ്പത്തിക ഉപരോ ധം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണം സംഘടിപ്പിക്കാന്‍ ഭീകരര്‍ക്ക് വലിയ സൗകര്യമുണ്ടെന്നാണ് പാരീസിലെ ഭീകരാക്രമണം നമുക്കു കാണിച്ചുതരുന്നത്. പണത്തിന്റെ ഇത്തരം ഒഴുക്ക് തടയാന്‍ പ്രത്യേക ലക്ഷ്യത്തോടെയുള്ള സാമ്പത്തിക ഉപരോധം അനിവാര്യമാണ്. മോദി പറഞ്ഞു. ലഹരിമരുന്ന് കടത്ത, ബാങ്ക് കൊള്ള, വാഹനമോഷണം, കള്ളനോട്ട് അച്ചടി തുടങ്ങി പലപല മാര്‍ഗങ്ങള്‍ വഴിയാണ് ഇവര്‍ പണം കണ്ടെത്തുന്നത്.
പണത്തിന്റെ ലഭ്യത കുറച്ചാല്‍ ആക്രമണങ്ങള്‍ നടത്താനുള്ള അവരുടെ ശേഷി കുറയ്ക്കാന്‍ കഴിയും. സിബിഐയുടേയും അഴിമതി വിരുദ്ധ വിജലിന്‍സ് ബ്യൂറോകളുടേയും സമ്മേളന ത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ മുന്‍കരുതലുകള്‍ വേണം. അദ്ദേഹം പറഞ്ഞു. ഭീകരത, അഴിമതി, കുറ്റകൃത്യങ്ങള്‍ എന്നിവ തടയാന്‍ അന്താരാ ഷ്ട്ര സഹകരണം വേണം. ആസൂത്രിത കുറ്റകൃത്യങ്ങളുടെ ആഗോളവല്‍ക്കരണം ലോകസമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. സാമ്പത്തിക വളര്‍ച്ചയും നിക്ഷേപവും അത് തടയും. അവിഹിത ധനസഹായമാണ് മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ഭീക രത എന്നിവയ്ക്ക് തുണയാകുന്നത്. ഉദാരവല് ക്കരണവും ആഗോളവല്ക്കരണവും കുറ്റകൃ ത്യങ്ങള്‍ വഴി ലഭിക്കുന്ന പണം ലോകത്ത് എവിടെയും ഒളിപ്പിക്കാമെന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ വഴി ലഭിക്കുന്ന പണം സെക്കണ്ടുകള്‍ക്കുള്ളില്‍ എവിടെയും എത്തിക്കാം.
അന്വേഷണ ഏജന് സികള്‍ക്ക് രാജ്യാതിര്‍ത്തികള്‍ വലിയ പരിമി തിയാണ്. ആര് എവിടെ പണം ഒളിപ്പിച്ചാലും വിവരം സ്വയമേവ ലഭ്യമാകുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഭാരതം. മോദി പറഞ്ഞു. വികസിത ഭാരത കെട്ടിപ്പടുക്കു കയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് അഴിമതിക്ക് എതിരെ നിരന്തരം പോരാടേണ്ടതുണ്ട്. കള്ളപ്പണവും അഴിമതി യും തടയാന്‍ നിരവധി പദ്ധതികള്‍ തന്റെ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. ഇക്കാര്യ ങ്ങള് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കള്ളപ്പണം സംബ ന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ വിവിധ രാജ്യങ്ങളുമായി ഇതിനകം കരാറു കള്‍ ഉണ്ടാക്കാനും തന്റെ സര്‍ക്കാരിന് സാധി ച്ചു. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: