അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് ആറ്മാസം ജയിലില്‍ നരകയാതന അനുഭവിച്ച ഒരു സ്വയംസേവകനെഎനിക്ക് അറിയാം. അദ്ദേഹം ഇന്ന് ഒരു മാറാരോഗിയാണ്. ദിവസവും രാവിലെതന്നെ ഇന്‍സുലിന്‍ വയറ്റത്ത് സ്വയം കുത്തിവെക്കും. ഊണിനും പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും മുമ്പും ഇടയ്ക്കും ശേഷവും ഗുളികകള്‍. ഏകദേശം 2500-3000 രൂപയാണ് ഈ ഇനത്തില്‍ മാസച്ചെലവ്. സര്‍ക്കാര്‍ ജോലിയില്‍നിന്നും വിരമിച്ചു. ആകെ വരുമാനം പെന്ഷന് മാത്രം. ഭാര്യയും ഒരു രോഗി. അവരുടെ മരുന്നുചെലവ് വേറെ. ആള് ഊര്‍ജസ്വലനായ ഒരു സ്വയംസേവകനാണ് ഇന്നും.
ജയിലില്‍ അനുഭവിച്ച മര്‍ദ്ദനത്തിന്റെ ഫലംകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലായത.്് മാറാരോഗികളായ എത്രയെത്ര സമരസേനാനികളാണ് ഇന്നും കഷ്ടപ്പെടുന്നത്. കുറച്ചുപേരെക്കൂടി എനിക്കറിയാം. ആരും പ്രതിഫലത്തിനല്ല സമരം ചെയ്തത്.സേവനം നിസ്വാര്‍ത്ഥസേവനം.അച്യുതാനന്ദന് പറഞ്ഞത് ശരിയാണ്. അതൊരു രണ്ടാംസ്വാതന്ത്ര്യസമരമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഞാന്‍ സമരം ചെയ്തവര്‍ക്ക് ചികിത്സാസഹായവും പെന്‍ഷനും കൊടുക്കണമെന്ന് എഴുതിയത്. ഇക്കാര്യത്തില്‍ ഞാന്‍ വാ. ലക്ഷ്മണപ്രഭുവിന്റെ അഭിപ്രായങ്ങളോട് (ജന്മഭൂമി: 14-7-15) സ്നേഹപൂര്‍വ്വം വിയോജിക്കുന്നു. സമരസേനാനികളുടെ ഇന്നത്തെ കഷ്ടപ്പാടില്‍ സഹതാപം തോന്നി. അത്രമാത്രം.ആനുഷംഗികമായി പറയട്ടെ, എനിക്കും ഒരു സ്വയംസേവകന്റെ മനസ്സുണ്ട്. രണ്ടാം സ്വാതന്ത്ര്യസമരത്തിനു(അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭം)വേണ്ടി സധൈര്യം പൊരുതിജയിച്ച അര്‍ഹിക്കുന്നവര്‍ക്ക് പ്രതിഫലം ഇച്ഛിക്കുന്നില്ലെങ്കിലും പെന്‍ഷനും ചികിത്സാസഹായവും നരേന്ദ്ര മോദി നല്‍കേണ്ടതായിരുന്നു എന്ന എന്റെ അഭിപ്രായം ഇന്നും നിലനില്ക്കുന്നു. സഹായം ആവശ്യപ്പെട്ടില്ലെങ്കിലും അറിഞ്ഞ്കൊടുക്കുന്നത് മഹാമനസ്കത മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: