ഇന്ത്യയിലെ ഒഴിവാക്കാന്‍ കഴിയുന്ന കാരണങ്ങള്‍ കൊണ്ടുള്ള നവജാത ശിശുക്കളുടെ മരണം 2030 എത്തുമ്പോള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള പ്രത്യേക കര്‍മ്മപദ്ധതി.
2014 സെപ്റ്റംബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. രാജ്യത്തെ നവജാത ശിശുമരണനിരക്ക് നിലവില്‍ 1000 ത്തിന് 28 ആണ്.
ഇന്ത്യ നടപ്പാക്കുന്ന സാര്‍വത്രിക പ്രതിരോധ പദ്ധതിയുടെ ഭാഗമായി, പ്രതിരോധകുത്തിവെയ്പ്പിലൂടെ തടയാന്‍ സാധിക്കുന്ന രോഗങ്ങളില്‍ നിന്ന് കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ പുതിയ കുത്തിവെയ്പ്പുകള്‍ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരമായി. സമയബന്ധിതമായി ഘട്ടം ഘട്ടമായിട്ടായിരിക്കും ഇവ ഉപയോഗിച്ചു തുടങ്ങുക.
പുതിയ കുത്തിവെയ്പ്പുകള്‍:
- പോളിയോ വാക്സിന് – ഇന്ത്യ ഇപ്പോള്‍ പോളിയോ വിമുക്തമാണ്. പക്ഷെ ഈ സ്ഥിതി നിലനിര്‍ത്താന്‍ 2015 ഒക്ടോബര്‍ മുതല്‍ പോളിയോ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കും. രാജ്യത്തെ 2.7 കോടി കുഞ്ഞുങ്ങള്‍ക്ക് പ്രതിവര്‍ഷം ഇതിന്റെ പ്രയോജനം ലഭിക്കും.
- ജപ്പാന് ജ്വര വാക്സിന് – ആസാം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 20 ജില്ലകളില്‍ 15 – 65 പ്രായത്തിലുള്ളവര്‍ക്ക് ജപ്പാന്‍ജ്വരത്തിനുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഈ മേഖലകളില്‍ ജപ്പാന് ജ്വരവും തന്മൂലമുള്ള മരണ നിരക്കും കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: