ഭാരതത്തിന്റെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെയും ഭരണയന്ത്രങ്ങളുടെയും ഉന്നതങ്ങളില്‍ വിലസുന്നവരില്‍ പലരും ജാതിയുടെയും മതത്തിന്റെയും വാഴ്ത്തപ്പെട്ടവരുടെ ശുപാര്ശയിന്മേലും കയറിപ്പറ്റിയവരാണെന്ന ബഹുജനവീക്ഷണം ശരിവെക്കുന്നതാണ് സുപ്രീംകോടതി ജഡ്ജി കുര്യന് ജോസഫിന്റെ വിവാദകത്തുകളും പ്രസ്താവനകളും.
ഈസ്റ്റര്‍ ദിന വിഷയത്തില്‍ ബഹുമാന്യ ചീഫ്ജസ്റ്റിസ് എച്ച്.എല്‍. ദത്തു വിശദീകരണം നല്‍കിയശേഷവും പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് കത്തെഴുതിയ നീതിബോധത്തെ അംഗീകരിക്കാനാവില്ല.
വിവാദവിഷയത്തില്‍ മുന്‍ ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ വീക്ഷണം രേഖപ്പെടുത്തിയതാണ്. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടും ക്ഷണം നിരസിച്ച കേരള മുഖ്യമന്ത്രിയും ജസ്റ്റിസ് കുര്യന് ജോസഫും സഭയുടെ വളര്‍ത്തുപുത്രന്മാരായി സ്വയം തരംതാണിരിക്കുന്നു.മതേതരത്വം ജയിക്കട്ടെ.
കുര്യന് ജോസഫ് ജഡ്ജിയെ വാഴ്ത്തപ്പെട്ടവനായി തിരുസഭ പ്രഖ്യാപിക്കണം. ജനം കയ്യടിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: