അറേബ്യന്‍ രാജ്യങ്ങളില്‍ ഒട്ടകത്തെ മുറിവേല്‍പ്പിച്ചാല്‍ ഒരുലക്ഷം റിയാല്‍ പിഴയൊടുക്കേണ്ടിവരും. റോഡില്‍കൂടി കൂട്ടമായി നടക്കുന്ന ഒട്ടകങ്ങളെ കണ്ടാല്‍ വാഹനവേഗം പത്ത് കിലോമീറ്റര്‍ കവിയാന്‍ പാടില്ലെന്ന് റിയാദില്‍ നിയമമുണ്ട്. സൗദി അറേബ്യയിലൂം ഇതുതന്നെയാണ് സ്ഥിതി.
ഗള്‍ഫില്‍ ഒട്ടകം വിശുദ്ധ മൃഗമാണ്. യമനിലെ ദേശീയഗാനത്തില്‍ കഴുതയ്ക്കും ഫ്രാന്‍സിലെ ദേശീയഗാനത്തില്‍ സീല്‍ നദിയ്ക്കും വിശേഷ മഹത്വം നല്കിയിരിക്കുന്നു.
ഭാരതത്തിലെ ദേശീയചിഹ്നമുള്ള ചതുര്മുഖ സിംഹം ശക്തനായ ഭരണാധികാരിക്ക് നല്കാന് കഴിയുന്ന സമാധാനപൂര്‍ണമായ ജീവിതത്തെയും, ”പരമാവധി സഹിഷ്ണുത”യിലൂന്നിയ അഹിംസാത്മക സംസ്കാരത്തേയും ഓര്‍മിപ്പിക്കുന്നു.
‘ധര്‍മചക്രം’- എല്ലാവരുടേയും നീതിപൂര്‍വകമായ ഉന്നമനത്തേയും ‘കുതിര’വിശ്വാസ്യതയേയും, കാള ഭാരതത്തിന്റെ കാര്‍ഷിക സംസ്കാരത്തേയും സൂചിപ്പിക്കുന്നു.
ജൈനമത സ്ഥാപകനായ ഋഭഷദേവന്റെ വാഹനം കാളയാണ്. നന്ദികേശനില്ലാത്ത ശ്രീപരമേശ്വരനേയും ഗോപാലകനല്ലാത്ത ശ്രീകൃഷ്ണനേയും നമുക്ക് സങ്കല്പ്പിക്കാന് കഴിയില്ല.
ഇസ്ലാമില്‍ പന്നിയിറച്ചി കഴിക്കുന്നത് ഹറാമാണ്. അതുകൊണ്ട് പന്നിയിറച്ചിക്ക് 44 രാജ്യങ്ങളില്‍ നിരോധനമുണ്ട്.
ഹിന്ദു, മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്താന്‍ ഗോമാംസത്തിലെ നെയ്യും പന്നി നെയ്യും ഗ്രീസായി ഉപയോഗിക്കുന്ന തോക്കുകള്‍ ഉപയോഗിക്കാന്‍ ഭാരതീയരായ ഈസ്റ്റിന്ത്യാ കമ്പനി സൈനികരെ പ്രേരിപ്പിച്ചതാണ് 1857 ല്‍ വെള്ളക്കാര്‍ക്കെതിരെയുള്ള കലാപത്തിന് ഭാരതീയരെ പ്രേരിപ്പിച്ചത്. അതിനുമുമ്പ് 1760 ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഗോവധം, വ്യഭിചാരം, മദ്യപാനം എന്നിവ രാജ്യത്തെങ്ങും നിയമവിധേയമാക്കി. വിദേശീയരും നാടന്മാരുമായ പാതിരിമാര്‍ക്ക് ജനങ്ങളുടെ നികുതിപ്പണം കൈയയച്ച് സംഭാവന നല്‍കാനും ഈസ്റ്റിന്ത്യാ കമ്പനി മറന്നില്ല.
അങ്ങനെയാണ് ജ്ഞാനസ്നാനം ചെയ്യപ്പെട്ട പുതുക്രിസ്ത്യാനികള്‍ക്ക് ‘ബീഫ്’വറുത്തതും കറിവച്ചതും നിര്‍ബന്ധമായി ഉള്‍പ്പെടുത്തിയ ‘വിരുന്ന്’ നല്കുന്ന ശീലം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ലഹരിയായത്.
ഭാരതീയ ഗോവംശത്തില്‍പ്പെട്ട ലോകത്തിലെ തന്നെ മുന്തിയ ഇനം കാളകളെ ‘നിര്‍ബന്ധമായും വരിയുടയ്ക്കണമെന്ന്’ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ആള് ഇന്ത്യാ റേഡിയോയിലെ വയലും വീടും കൃഷി ദര്ശന് പരിപാടികളില്‍ കൂടി പരസ്യനിര്ദ്ദേശമുണ്ടായതിന് പിന്നിലെ പ്രേരകശക്തി ആരായിരുന്നുവെന്ന് ഊഹിച്ച് നോക്കുക.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള മെഡിക്കല്‍ കോളേജുകളില്‍ ബെഡ് കപ്പാസിറ്റിയുടെ അമ്പത് ശതമാനംപോലും രോഗികള്‍ ഇല്ലാത്ത അവസ്ഥയാണ്.
എന്നാല്‍ ‘ബീഫ്’തീറ്റ ‘ബിനാലേവല്ക്കരിച്ച’ കേരളീയന്റെ ആരോഗ്യസ്ഥിതിയറിയണമെങ്കില് നിന്നുതിരിയാന്‍ ഇടമില്ലാത്ത പൊതു, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിക്കുക. അര്‍ബുദവും ഹൃദ്രോഗവും പ്രമേഹവുമൊക്കെയായി ‘ബീഫ്’ മലയാളിയുടെ ശരീരത്തേയും സമ്പത്തിനേയും കൊള്ളയടിക്കുകയാണ്.
കേരളത്തില്‍ ഓരോ ദിവസവും മൂവായിരത്തില്‍പ്പരം പശുക്കളും കാളകളുമാണ് ‘ബീഫ്’ ഡിഷിനായി ദാരുണമായി കൊലചെയ്യപ്പെടുന്നത് ഞായറാഴ്ചകളിലും മറ്റും ഇതിന്റെ മൂന്നിരട്ടി മാംസമാണ് കേരളീയര്‍ വെട്ടിവിഴുങ്ങുന്നത്.
ആഘോഷമായി ‘ബീഫ്’ ഫെസ്റ്റിവല്‍ നടത്തുന്ന ഇടതുപക്ഷത്തിന്റെ കൊലച്ചിരിയില്‍ കൂടെ നില്ക്കുന്ന ഹിന്ദുവിനൊരു മുന്നറിയിപ്പുകൂടിയുണ്ട്. അതുപോലെതന്നെ കേരളത്തില്‍ അറവുകാരുടെ പ്രിയപ്പെട്ട സംഘടനയേതെന്ന് അറിഞ്ഞാല്‍ നാണയത്തിന്റെ ഇരുവശവും നന്നായി പിടികിട്ടും. കോണ്‍ഗ്രസിന്റെ ഐഎന്‍ടിയുസി.
സാധുമൃഗങ്ങളെ ഇഞ്ചിഞ്ചായി കഴുത്തറുത്തും തലയ്ക്കടിച്ചും കൊല്ലുന്ന മനസ്സുകളുടെ ക്രൂരത. ആര്‍ത്തലച്ചു കരയുന്ന മൃഗങ്ങളുടെ കണ്ണുകളില്‍ നിറഞ്ഞൊഴുകുന്ന കണ്ണുനീര് ഏതാനും പിടയ്ക്കലുകള്ക്ക് ശേഷം നിലയ്ക്കുന്നു. കണ്ണും നാക്കും ഗുദവും പുറത്തേയ്ക്കുതള്ളി നിഷ്ഠുരഹത്യയ്ക്കു വിധേയമായ കന്നുകാലികളുടെ തൊലിയുരിച്ച് മാംസം റോഡുവക്കില്‍ പ്രദര്‍ശിപ്പിക്കുന്നു. ഐഎസ്ഐഎസ് മതത്തിന്റെ പേരില്‍ നിരായുധരോടും അമ്പലകളായ സ്ത്രീജനങ്ങളോടും ചെയ്യുന്ന കൊടുംക്രൂരതയുടെ മറ്റൊരു മുഖമല്ലേ കേരളത്തില്‍ ‘ഗോവധ’ക്കാഴ്ചകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. നൂറുകണക്കിന് മൃഗങ്ങളെ ചുട്ടുകൊന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിരുദ്ധപ്രക്ഷോഭവും നമ്മെ ഓര്‍മിപ്പിക്കുന്നതെന്താണ്? സഭാവസ്ത്രത്തിനുള്ളിലെ കൊടുംക്രൂരതയും തീവ്രവാദവും തന്നെ. ‘ഗോഡ് ഈസ് ലവ്’ എന്നാല്‍ ക്രുവല്‍ പ്രീസ്റ്റ്സ് ഓഫ് ഗോഡിന്റെ ആനന്ദം മാത്രമാണോ? ഗോമാംസം കഴിക്കുന്നതിനെക്കുറിച്ചുള്ള ഭക്തന്റെ അന്വേഷണത്തിന് ശ്രീനാരായണ ഗുരുദേവന്റെ മറുപടിയിതായിരുന്നു.
ഗുരുദേവന്: ”അമ്മ ജീവിച്ചിരിപ്പുണ്ടോ?”
ഭക്തന് : ”ഇല്ല സ്വാമി, മരിച്ചുപോയി.”
ഗുരുദേവന്: ”ദഹിപ്പിച്ചോ? തിന്നോ?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: