നാട്ടിന്‍പുറത്ത് ചായക്കടയിലെ സുപ്രഭാതം. കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. തൊമ്മിക്കുഞ്ഞ് ഉച്ചത്തില്‍ വായിച്ചു. ‘ബാക്കി കൂടി വായിക്ക്..’ കപ്യാര് അവറാന് ആകാംക്ഷ. ”ഓ, കൊല്‍ക്കത്ത വാര്‍ത്തയാ അവറാച്ചാ, ബംഗാളിലെങ്ങാനുമായിരിക്കും.” ”കഷ്ടം! ഒരു ചാന്സുപോയി.” അവറാച്ചന്റെ ആത്മഗതം. ”വല്ല ഗുജറാത്തിലോ മധ്യപ്രദേശിലോ ആയിരുന്നെങ്കില്‍ മോദിക്കെതിരെ ഒന്ന് ആഘോഷിക്കാമായിരുന്നു. പക്ഷേ ബംഗാളിലെ മമതാജി നമ്മുടെ ആളല്ലേ? ശത്രുവിന്റെ ശത്രു.
”എവിടെയായാലെന്താ കര്‍ത്താവിന്റെ മണവാട്ടിയോടല്ലേ അവറാനെ ഈ ക്രൂരത? അതും പടുവൃദ്ധയോട്! മനുഷ്യത്വമില്ലാത്ത പിശാചുക്കള്‍..” തങ്കുക്കുഞ്ഞിന്റെ അമര്‍ഷം.
”കന്യാസ്ത്രീയമ്മയെ കയറിപ്പിടിച്ചതല്ല തങ്കുക്കുഞ്ഞേ പ്രശ്നം. അങ്ങനെയെങ്കില്‍ അഭയമുതല്‍ എത്രയോ കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ ഈ ഭൂമിമലയാളത്തില്ത്തന്നെ ദുരൂഹമായി മരണപ്പെട്ടിരിക്കുന്നു. അവരൊക്കെ കര്‍ത്താവിന്റെ മണവാട്ടികളല്ലേ? എത്രയും വേഗം അടക്കാനല്ലാതെ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ ഒരൊറ്റ ഇടയനെങ്കിലും ആവശ്യപ്പെട്ടോ? എന്തുകൊണ്ടാ? ഒരു അഡ്ജസ്റ്റുമെന്റ്. നമ്മുടെ ആള്ക്കാരല്യോ ഭരിക്കുന്നത്. ദല്‍ഹിയില്‍ തന്നെ ഇപ്പത്തൊടങ്ങീതല്ലല്ലോ പള്ളിമോഷണം. വത്തിക്കാനീന്നാശിര്വദിച്ചയച്ച അമ്മച്ചീം മക്കളും ഭരിച്ചോണ്ടിരുന്നപ്പോള് നമ്മളൊരിക്കലെങ്കിലും പരാതിപ്പെട്ടോ? ഇതിപ്പൊ അതേ അമ്മച്ചി തന്നെ ഒബാമയച്ചന്റെ ചെവീലോതിക്കൊടുത്തതുകൊണ്ടല്യോ? അല്ലെങ്കിലെന്തറിഞ്ഞിട്ടാ അച്ചായന് പോകാന്‍ നേരം വച്ചു കാച്ചീത്! മോദിയിങ്ങനെ നല്ലവനാവണ്ട…..”
”അതിന് നിങ്ങക്കിവിടെ എന്നാ പ്രശ്നം? പാക്കിസ്ഥാനിലൊക്കെ പള്ളികഴിഞ്ഞിറങ്ങുന്നവരെ ബോംബുവച്ചു ചിതറിക്കുകയല്ലേ? സത്യക്രിസ്ത്യാനി ഭരിക്കുന്ന കേരളത്തില്‍ ഞങ്ങടെ എത്രയോ അമ്പലങ്ങള്‍ കുത്തിയിരിക്കുന്നു. ഏറ്റുമാനൂരമ്പലം കുത്തീത് ക്രിസ്ത്യാനിയായ സ്റ്റീഫനായിരുന്നിട്ടുപോലും ഞങ്ങളാരെങ്കിലും വര്‍ഗീയമായി വ്യാഖ്യാനിച്ചോ? ദല്‍ഹയില്‍ നാലഞ്ചു പള്ളി കുത്തിയതിന് എന്തൊരു പുകിലായിരുന്നു? കള്ളന്മാരും കള്ളുകുടിയന്മാരും കാട്ടിക്കൂട്ടുന്നത് ഊതിപ്പെരുപ്പിച്ച് നമ്മള്‍തന്നെ നമ്മുടെ മാതൃരാജ്യത്തെ ലോകത്തിനുമുമ്പില്‍ നാറ്റിക്കുന്നത് രാജ്യദ്രോഹമല്ലെ? ദാസപ്പന്റെ ദേശസ്നേഹം തിളച്ചു.
”എന്തുരാജ്യദ്രോഹമായാലും വേണ്ടില്ല. ഞങ്ങള്‍ക്കിവിടെ പ്രശ്നമുണ്ടായിട്ടുമല്ല ഞങ്ങടെ അമ്മച്ചീനേം മക്കളേം തോല്‍പ്പിച്ചിട്ട് ഇവിടാരുമങ്ങനെ നാടുനന്നാക്കണ്ട! ദാസപ്പനൊന്നോര്ത്തോ. നിങ്ങള്ക്കിന്ത്യാമാത്രമേയുള്ളൂ. നിങ്ങളെ ഞൊട്ടിയാലൊരു പട്ടിക്കാളീം അന്വേഷിച്ചുവരുകേല. ഞങ്ങളങ്ങനെയല്ല. ആകാശത്തിനുകീഴില് എല്ലായിടത്തും ഞങ്ങളുണ്ട്. ഒബാമയച്ചന് വരെ ചോദ്യം ചെയ്തതു കേട്ടില്ലേ? ഞാഞ്ഞൂല് പുളയ്ക്കാന്‍ വരട്ടെ! ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെപ്പോലാ. ഒരു രക്തസാക്ഷിയെ കിട്ടയാല്‍ മതി. ജാംബുവ ഓര്‍മയില്ലേ? ഞങ്ങള്‍ തന്നെ അക്രമം കാണിച്ചിട്ട് ബലാത്സംഗമെന്തെന്നറിയാത്ത നിങ്ങടെ നഴ്സറിപ്പിള്ളേരെ വരെ പ്ലക്കാര്‍ഡും കൊടുത്ത്, നിങ്ങള്‍ക്കെതിരെ തെരുവിലിറക്കിയില്ലേ?
ദല്‍ഹിയില്‍ മോദി ഭരിച്ചതുകൊണ്ടാണ് ബംഗാളില്‍ കന്യാസ്ത്രീയമ്മയെ കൂട്ടബലാത്സംഗം ചെയ്തതെന്നും പറഞ്ഞ് ഞങ്ങള്‍ ഇടയന്മാരും കുഞ്ഞാടുകളും തെരുവിലിറങ്ങും; പത്രക്കാരും ടിവിക്കാരും പാര്‍ട്ടിക്കാരും ബുദ്ധിജീവികളുമൊക്കെ വാലുമാട്ടിക്കൊണ്ട് ഞങ്ങളുടെ പിറകെവരും. നിങ്ങടെ മോദിയെ മാത്രമല്ല, ഭാരതത്തെ തന്നെ ഞങ്ങളൊക്കെക്കൂടി നാറ്റിക്കും. കാണണോ?”
”എല്ലാരേം കൂട്ടണ്ട അവറാനെ, ദൈവത്തിന്റെ കുരിശുമുത്തിയിട്ട് ചെകുത്താന്റെ പണിക്കിറങ്ങാന്‍ എല്ലാക്കാലത്തും എല്ലാരേം കിട്ടൂല്ല.”തൊമ്മിക്കുഞ്ഞിനുപോലും അവറാന്റെ അസഹിഷ്ണുത സഹിച്ചില്ല”-ഇത്തരം അഭ്യാസങ്ങളാ വെറുപ്പു ക്ഷണിച്ചുവരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: