ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ചേരിപ്പോര് ഒഴിവാക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി. യോഗേന്ദ്രയാദവുമായി കെജ്രിവാള് പക്ഷത്തെ നേതാക്കള്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ചികിത്സക്ക് ശേഷം ദില്ലിയില്‍ മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
യോഗേന്ദ്രയാദവിനേയും പ്രശാന്ത് ഭൂഷണേയും പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് നീക്കിയതിന് ശേഷവും ആം ആദ്മി പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം ഇന്നലെ തിരിച്ചെത്തിയ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്താന്‍ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും താത്പര്യം അറിയിച്ചിരിന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാളുമായി അടുപ്പം പുലര്‍ത്തുന്ന സഞ്ജയ് സിംഗ്, അശുതോഷ്, ആശിഷ് ഖേതന് എന്നിവര്‍ കുമാര്‍ വിശ്വാസിനേയും കൂട്ടി രാത്രി യോഗേന്ദ്ര യാദവിന്റെ വസതിയിലെത്തിയത്. രണ്ട് മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയില്‍ ഇരുപക്ഷത്തിനുമിടയിലുണ്ടായ തര്‍ക്കങ്ങള്‍ ചര്‍ച്ചയായി.
എന്നാല്‍, ഇന്നലെ വൈകിട്ട് നടന്ന ചര്‍ച്ചയ്ക്ക് ശേഷം പുറത്തെത്തിയ യോഗേന്ദ്ര യാദവ് ചര്‍ച്ച ചെയ്ത കാര്യങ്ങളെ കുറിച്ച് ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. പാര്‍ട്ടിയിലെ എന്റെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തിയിരുന്നു. താന്‍ú അവരുമായി സംസാരിച്ചു. ചര്‍ച്ച പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാം നിങ്ങളെ അറിയിക്കുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. ഇതേ അഭിപ്രായം തന്നെ പങ്കുവച്ച മുതിര്‍ന്ന എഎപി നേതാക്കളായ സഞ്ജയ് സിങ്ങും കുമാര്‍ വിശ്വാസും എഎപി ഒരു കുടുംബം പോലെയാണെന്നും വ്യക്തമാക്കി.
ചര്‍ച്ചകളില്‍ സംതൃപ്തനാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍ കൂടിക്കാഴ്ചകളുണ്ടാകുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഈ മാസം ഇരുപത്തിയെട്ടിന് ചേരുന്ന എഎപി ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്‍പു പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: