ന്യൂദല്‍ഹി: ഭാരതത്തെ പ്രശംസിച്ച് അന്താരാഷ്ട്ര നാണ്യ നിധി( ഐഎംഎഫ്) അധ്യക്ഷ ക്രിസ്റ്റൈന് ലഗാഡെ. സാമ്പത്തിക മാന്ദ്യം തകര്‍ത്ത ലോകത്തെ തിളക്കമുള്ള സ്ഥലമാണ് ഭാരതം. അവര്‍ പറഞ്ഞു. 2008-2009 കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകം മുക്തമായെങ്കിലും തികച്ചും ദുര്‍ബലമാണിത്. അവര്‍ പറഞ്ഞു.
പ്രധാന രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച മുരടിച്ചപ്പോള്‍ ഭാരതം വളരുകയാണ്. ഈ സാമ്പത്തിക വര്‍ഷം ലോക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച വെറും 3.5 ശതമാനമായിരിക്കും. ചൈനയില്‍ വളര്‍ച്ച താഴോട്ടാണ്. എന്നാല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാനസമ്പദ്വ്യവസ്ഥയായി മാറുകയാണ് ഭാരതം. അവര്‍ തുടര്‍ന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ് ആറു വര്‍ഷമായിട്ടും അതില്‍ നിന്നുള്ള മുക്തി വളരെ സാവധാനമാണ്. അത് തികച്ചും ദുര്‍ബലമാണ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞു.
ഈ വര്‍ഷം ആഗോളസമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മൂന്നര ശതമാനമായിരിക്കും. അടുത്ത വര്‍ഷം ഇത് 3.7 ശതമാനമാകും. കാര്‍മേഘം നിറഞ്ഞ ആഗോള ചക്രവാളത്തില്‍ ഭാരതം തിളങ്ങുന്ന പൊട്ടാണ്. അവര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നശേഷം നാണയപ്പെരുപ്പം അഞ്ചു ശതമാനമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഭാരതം 7.4 ശതമാനം വളര്‍ച്ച നേടും.ഭാരതം ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെപ്പോലും പിന്നിലാക്കി മുന്നേറുകയാണ്.
മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ അവര്‍ സ്വാഗതം ചെയ്തു. സന്തുലിതമായ ബജറ്റ്, അവര്‍ പറഞ്ഞു. ഭാരതത്തെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള മോദിയുടെ പദ്ധതിയെയും അവര്‍ പ്രശംസിച്ചു. ചുവപ്പു നാടകള്‍ ഒഴിവാക്കനുള്ള നടപടികള്‍ കൂടുതല്‍ വേണം. ഭൂമി ഏറ്റെടുക്കല്‍ ലളിതമാകണം, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: