ന്യൂദല്‍ഹി: ബംഗളൂരുവിലെ ചികില്‍സ കഴിഞ്ഞ് പാര്‍ട്ടി മേധാവിയും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് മടങ്ങിയെത്താനിരിക്കെ ആംആദ്മിയില്‍ പുതിയ പ്രശ്നങ്ങള്‍. പാര്‍ട്ടിയുടെ മുന്‍ എംഎല്‍എ കൂടിയായ നേതാവ് രാജേഷ് ഗാര്‍ഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഗാര്‍ഗിനെ അവസരവാദിയെന്നും ബഌക്ക് മെയിലിംഗുകാരെനന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് ആക്ഷേപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഗാര്‍ഗ് മാനനഷ്ടക്കേസ് കൊടുക്കുകയും വിശ്വാസിന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.ഇതില്‍ പ്രകോപിതരായ പാര്‍ട്ടി നേതാക്കള്‍ ഗാര്‍ഗിന്റെ പാര്‍ട്ടി പ്രാഥമികാംഗത്വം സസ്പെന്‍ഡു ചെയ്യുകയായിരുന്നു.
തന്നെ അപമാനിച്ചതിന് കുമാര്‍ വിശ്വാസ് മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ മാനഷ്ടക്കേസുമായി പോകുമെന്നും ഗാര്‍ഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.കേജ്രിവാള് കുതിക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച ഗാര്‍ഗ് ഇതുമായി ബന്ധപ്പെട്ട ഓഡിയോ സിഡി കഴിഞ്ഞാഴ്ച പുറത്തു വിട്ടിരുന്നു.
ഇത് വലിയ വിവാദമായിരുന്നു. മുന്‍പ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കേജ്രിവാള് ശ്രമിച്ചിരുന്നുവെന്നാണ് ഗാര്‍ഗ് അന്ന് വെളിപ്പെടുത്തിയത്. ഈ സംഭവത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ആപ്പിന്റെ മുതിര്‍ന്ന നേതാവ് അഞ്ജലി ദമാനിയ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: