ജമ്മു: പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാവിലെ ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
പ്രകോപനമൊന്നുമില്ലാതെ പാകിസ്ഥാന് റേഞ്ചര്‍മാര്‍ വെടി ഉതിര്ക്കുകയായിരുന്നെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ആര്.എസ് പുര സെക്ടറിലെ ജഗ്നീ ചാക് പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന് ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ആറ് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ബി.എസ്.എഫ് തിരിച്ച് വെടിവച്ചില്ലെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം ആര് എസ് പുര സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: